ADVERTISEMENT

ശ്രീനാരായണപുരം ∙കേന്ദ്ര സർക്കാരുമായി സഹകരിച്ചു സമഗ്ര ഇൻഷുറൻസ് പദ്ധതിയിലൂടെ കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്നു വർഷം കൊണ്ടു ഇൻഷുർ ചെയ്യുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. മതിലകം ബ്ലോക്കിലെ ശ്രീനാരായണപുരം ക്ഷീര സംഘത്തിന്റെ സഹകരണത്തോടെ ജില്ലാ ക്ഷീര സംഗമം ‘ക്ഷീര സ്മിതം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീര കർഷകരെ മന്ത്രി ആദരിച്ചു. 

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, നഗരസഭ അധ്യക്ഷ ടി.കെ.ഗീത, എം.ടി.ജയൻ, കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.നഫീസ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.മോഹനൻ, വിനീത മോഹൻദാസ്, മൃഗസംരക്ഷണ ഓഫിസർ ഡോ. ബി.അജിത് ബാബു, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹഫ്സ ഒഫൂർ, ഷീജ ബാബു, കെ.കെ.വത്സമ്മ, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്.ജയ, ശോഭന ശാരങ്ധരൻ, എം.കെ. ഫൽഗുനൻ, ഭാസ്കരൻ ആദംകാവിൽ, താര ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Kerala cow insurance will cover all cows within three years, a major initiative announced by Minister Chinjuraani. This comprehensive scheme is a collaboration between the state and central governments, ensuring protection for Kerala's dairy industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com