ADVERTISEMENT

പെരുമ്പിലാവ് ∙ തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി പ്രധാന ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ജലഅതോറിറ്റി കുന്നംകുളം സെക്‌ഷന്റെ കീഴിലുള്ള കേച്ചേരി മുതൽ അക്കിക്കാവ് വരെയുള്ള ഭാഗങ്ങളിലാണു പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. 17 കോടി രൂപയാണു ചെലവ്.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായി നവീകരിക്കുന്ന സംസ്ഥാനപാതയുടെ നിർമാണം 2023ൽ പൂർത്തിയാകേണ്ടതായിരുന്നു. കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാതിരുന്ന കരാർ കമ്പനിയെ ഒഴിവാക്കി പുതിയ കരാറുകാരെ നിയമിച്ചതോടെയാണ് ഇപ്പോൾ വീണ്ടും പണികൾ തുടങ്ങിയത്. മഴ തുടങ്ങുന്നതിനു മുൻപു ആദ്യഘട്ട ടാറിങ് പൂർത്തിയാക്കാനാണു പദ്ധതി.

പദ്ധതിയുടെ ഭാഗമായി കല്ലുംപുറം മുതൽ പെരുമ്പിലാവ് വരെയുള്ള റോഡിൽ ഒന്നാംഘട്ട ടാറിങ് നടത്തിയെങ്കിലും ജലഅതോറിറ്റിയുടെ പൈപ്പുകൾ മാറ്റാത്തതിനാൽ അക്കിക്കാവ് മുതൽ കുന്നംകുളം വരെയുള്ള ഭാഗങ്ങളിൽ കലുങ്ക് നിർമാണം ഒഴികെ ഒരു പ്രവൃത്തിയും നടത്തിയിരുന്നില്ല. കെഎസ്ടിപിക്കാണ് ഇപ്പോൾ പൈപ്പുകൾ മാറ്റാനുള്ള ചുമതല. പദ്ധതിയുടെ രൂപരേഖ തയാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും ജല അതോറിറ്റിയാണ്. തൃത്താല ശുദ്ധജല പദ്ധതിയുടെ കുന്നംകുളം സെക്‌ഷന്റെ കീഴിലുള്ള വലിയ പൈപ്പുകളും 10 പഞ്ചായത്തുകളിലേക്കു വെള്ളം വിതരണം ചെയ്യുന്ന പൈപ്പുകളുമാണു മാറ്റുന്നത്. അര നൂറ്റാണ്ടോളം പഴക്കമുള്ളവയാണു നിലവിലുള്ളത്. ഇവ അടിക്കടി പൊട്ടുന്നതു മൂലം റോഡ് പൊളിക്കുന്നതു പതിവായിരുന്നു.

English Summary:

Highway renovation in Perumpilavu, part of the Rebuild Kerala initiative, is facing delays due to necessary pipeline replacement. The ₹17 crore project, involving KSTP and the Water Authority, aims to improve water supply and complete road work before the monsoon.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com