ADVERTISEMENT

പുന്നയൂർക്കുളം ∙ അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമാണം ആരംഭിച്ചു. അണ്ടത്തോട് മുതൽ പെരിയമ്പലം വരെ 500 മീറ്റർ ദൂരമാണ് പണി നടക്കുന്നത്. അതേസമയം, കടൽഭിത്തി അശാസ്ത്രീയമാണെന്നും പുലിമുട്ട് അല്ലെങ്കിൽ ചെല്ലാനം മോഡൽ ടെട്രാപോഡ് ആണ് വേണ്ടതെന്നുമാണ് തീരവാസികൾ പറയുന്നത്. തിരമാലകളെ തടഞ്ഞുനിർത്തുന്നത് അശാസ്ത്രീയമാണ് എന്ന് സമീപപ്രദേശങ്ങളിലെ കടൽഭിത്തി നിർമാണങ്ങൾ തെളിയിച്ചതാണ്. 

മലപ്പുറം ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് ബീച്ചിൽ കടൽഭിത്തി നിർമിച്ചതിന്റെ ദുരിതം അനുഭവിച്ചത് സമീപ പ്രദേശങ്ങളിലുള്ളവരാണ്. ഇക്കാര്യങ്ങൾ അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും ഭിത്തി നിർമാണവുമായി മുന്നോട്ടു പോകുന്നു എന്നാണ് ആക്ഷേപം. പാലപ്പെട്ടിയിൽ കടൽഭിത്തി പണിതപ്പോൾ തങ്ങൾപ്പടി, പെരിയമ്പലം, അണ്ടത്തോട്, പാപ്പാളി ബീച്ചുകളിൽ കടൽക്ഷോഭം രൂക്ഷമായി. ഇവിടെയുള്ള കുടുംബങ്ങൾ മാറിത്താമസിക്കേണ്ടി വന്നു.

ഇവിടെയുള്ള നൂറുകണക്കിനു കാറ്റാടി മരങ്ങളും തെങ്ങുകളും ഫലവൃക്ഷങ്ങളും ഇല്ലാതായി. ഭിത്തി കെട്ടുന്നതോടെ ബീച്ചിന്റെ സൗന്ദര്യവും നഷ്ടപ്പെടും. സമീപത്തെ മന്ദലാംകുന്ന് ഉൾപ്പെടെയുള്ള ബീച്ചുകളിൽ കടൽക്ഷോഭം രൂക്ഷമാകും. തീരവാസികളുടെ ജീവിതവും ബീച്ചിന്റെ സൗന്ദര്യവും ഇല്ലാതാക്കുന്നതാണ് കടൽഭിത്തി നിർമാണമെന്നും തീരവാസികൾ ആരോപിക്കുന്നു. പ്രദേശവാസികളുടെ ആശങ്ക അകറ്റാത്ത പക്ഷം സമരവുമായി രംഗത്തിറങ്ങുമെന്ന് സ്ഥലം സന്ദർശിച്ച മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മൊയ്തുണ്ണി പറഞ്ഞു.

English Summary:

Andathode beach's new sea wall faces strong local opposition. Residents fear the unscientific design will worsen erosion and damage the coastal ecosystem, echoing negative consequences seen in neighboring communities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com