ADVERTISEMENT

ചാവക്കാട്∙തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് ആഴക്കടലിൽ അനധികൃത മീൻപിടിത്തം നടത്തിയ 3 വള്ളങ്ങൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് സംഘം പിടിച്ചെടുത്തു.3 ലക്ഷം രൂപ പിഴ ചുമത്തി. മീൻ ലേലം ചെയ്ത് ലഭിച്ച 9700 രൂപയും സർക്കാരിലേക്ക് അടച്ചു. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി കരീപാടത്ത് വീട്ടിൽ മനീഷിന്റെ ഉടമസ്ഥതയിലുള്ള സൂര്യദേവനും ഏങ്ങണ്ടിയൂർ പുതുവീട്ടിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള 2 ചെറിയ വള്ളങ്ങളുമാണ് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സീമ, കോസ്റ്റൽ എസ്എച്ച്ഒ ടി.പി.ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

ഫിഷറീസ് ഉദ്യോഗസ്ഥരായ രേഷ്മ, ജയചന്ദ്രൻ, കോസ്റ്റൽ പൊലീസ് എസ്ഐ മാരായ സുമേഷ് ലാൽ, ലോഫിരാജ്, സിപിഒ  മാരായ നിധിൻ, അനൂപ്, ബൈജു, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഇ.ആർ.ഷിനിൽകുമാർ, വി.എൻ‌.പ്രശാന്ത്കുമാർ, വി.എം.ഷൈബു എന്നിവരും പരിശോധന സംഘത്തിലുണ്ടായി. കടലിൽ മീൻപിടിക്കാൻ അനുവദനീയമായത് 12 വാട്സിൽ താഴെയുള്ള വെളിച്ചമാണ്.

ആഴക്കടലിൽ അനധികൃത മത്സ്യബന്ധനത്തിന് ഉപയോഗിച്ച അതിതീവ്രതയേറിയ ലൈറ്റുകൾ അധികൃതർ പിടിച്ചെടുത്തപ്പോൾ.
ആഴക്കടലിൽ അനധികൃത മത്സ്യബന്ധനത്തിന് ഉപയോഗിച്ച അതിതീവ്രതയേറിയ ലൈറ്റുകൾ അധികൃതർ പിടിച്ചെടുത്തപ്പോൾ.

എന്നാൽ പിടികൂടിയ വള്ളക്കാർ ഉപയോഗിച്ചത് 4636 വാട്സ് അതിതീവ്ര വെളിച്ചമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് അതിതീവ്ര വെളിച്ചം ഉപയോഗിച്ചുള്ള അനധികൃത മീൻപിടിത്തം. വള്ളങ്ങൾ ചേർത്തിട്ട ശേഷം തീവ്രപ്രകാശമുള്ള വിളക്കുകൾ വെള്ളത്തിലേക്ക് പ്രകാശം പതിക്കുന്ന രീതിയിൽ സ്ഥാപിക്കും. പ്രകാശം കാണുന്നതോടെ കൂട്ടമായെത്തുന്ന മത്സ്യം കോരിയെടുക്കുന്ന രീതിയാണ് നടത്തുന്നത്.

English Summary:

Illegal deep-sea fishing crackdown in Chavakkad resulted in the seizure of three boats and a ₹300,000 fine. Authorities confiscated boats using high-intensity lights, exceeding permissible limits, and employed laborers from other states.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com