കാപ്പ പ്രതിയെ ആക്രമിച്ച് കവർച്ച; 5 പേർ അറസ്റ്റിൽ

Mail This Article
കൊടുങ്ങല്ലൂർ ∙ കാപ്പ ഉത്തരവ് ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചയാളെ ആക്രമിച്ചു പണവും സ്വർണവും കവർന്ന കേസിൽ 5 പേർ അറസ്റ്റിൽ. മേത്തല കണ്ടംകുളം കൊള്ളിക്കത്തറ വീട്ടിൽ ഷാനവാസ് (43), അഞ്ചപ്പാലം ഈശ്വരമംഗലത്ത് വിജേഷ് (42), മാള നെയ്തക്കുടുയിൽ താമസിക്കുന്ന നെല്ലിപ്പറമ്പിൽ ഫാസിൽ (35), അഞ്ചപ്പാലം അറക്കുളം വീട്ടിൽ ഹനീസ് (40), മേത്തല എടമുക്ക് പെരുമ്പിയിൽ ഷാനവാസ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാപ്പ ലംഘിച്ച മേത്തല കയർ സൊസൈറ്റി സ്വദേശി വാലത്തറ രാജേഷും (47) അറസ്റ്റിലായിട്ടുണ്ട്.
രാജേഷും സുഹൃത്തും കാറിൽ സഞ്ചരിക്കമ്പോൾ പടാകുളം സിഗ്‌നൽ ജംക്‌ഷനു സമീപം കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. രാജേഷിന്റെ 14 ഗ്രാം തൂക്കമുള്ള മാലയും 21,000 രൂപയും കവർന്നു.പരാതിയെത്തുടർന്നു പൊലീസ് അന്വേഷണത്തിനിടെ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐ കെ.സാലിം, എസ്ഐ കെ.ജി.സജിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷമീർ, നിനൽ, ജിജോ ജോസഫ് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.