ADVERTISEMENT

പെരുമ്പിലാവ് ∙ ഒറ്റപ്പിലാവ് മുട്ടിപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തുന്ന തോട് നവീകരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആശങ്കയുമായി കർഷകർ. ജലസംഭരണശേഷി വീണ്ടെടുക്കുന്ന വിധത്തിൽ തോടിന്റെ ആഴം കൂട്ടാതെയാണു ജോലികൾ പുരോഗമിക്കുന്നതെന്നു കർഷകർ പറയുന്നു. 400 ഏക്കർ നെൽക്കൃഷിക്കു പുതുപ്രതീക്ഷ നൽകുന്ന പദ്ധതി കർഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. 2 കോടി രൂപ ചെലവിട്ടു തണത്തറ മുതൽ മുട്ടിപ്പാലം വരെയുള്ള 1.15 കിലോ മീറ്റർ തോട് ആഴവും വീതിയും കൂട്ടി നവീകരിക്കുകയും ഒറ്റപ്പിലാവ് മുട്ടിപ്പാലം പൊളിച്ചു റഗുലേറ്റർ കം ബ്രിജ് ആയി പുനർനിർമിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി മൂന്നാഴ്ച മുൻപാണു തോട്ടിൽ യന്ത്രങ്ങൾ ഇറക്കിയത്.

തോടിന്റെ ഉപരിതലത്തിലുള്ള മണ്ണ് നീക്കം ചെയ്യുക മാത്രമാണ് ഇപ്പോൾ ചെയ്തിട്ടുള്ളതെന്നാണു കർഷകരുടെ ആരോപണം. വർഷങ്ങളായി തോട്ടിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും എടുത്തുമാറ്റി ആഴം കൂട്ടിയാൽ മാത്രമേ തോട്ടിൽ കൂടുതൽ ജലം സംഭരിക്കാൻ സാധിക്കൂ എന്നു അവർ പറഞ്ഞു. കർഷകർ തങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലെ ആഴം പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തുമെന്നു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കടവല്ലൂർ പഞ്ചായത്ത് അംഗം ഫസലു റഹ്മാൻ പറഞ്ഞു.            

English Summary:

Perumpilavu canal renovation concerns farmers. The lack of depth increase threatens the water storage capacity needed for the successful Ottapilavu Muttipalam project impacting 400 acres of paddy fields.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com