ADVERTISEMENT

കൊടകര ∙ദേശീയപാതയിൽ  ഉളുമ്പത്തുകുന്ന്, കൊളത്തൂർ പ്രദേശങ്ങളിൽ ദേശീയപാത നിർമിച്ചിട്ട് വർഷങ്ങളായെങ്കിലും സർവീസ് റോഡും യുടേണും ഇല്ലാതെ ജനങ്ങൾക്ക് ഇതിലൂടെയുള്ള യാത്ര ദുരിതമാവുന്നു. ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ച് ടോൾ ഇനത്തിൽ കോടികൾ പിരിച്ചെടുക്കാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും സർവീസ് റോഡുകൾ പലയിടത്തും ഇപ്പോഴും കടലാസിൽ തന്നെ. പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്നു മുതൽ കൊളത്തൂർ വരെയുള്ള ഭാഗത്ത് ഇതുവരെ സർവീസ് റോഡുകൾ നിർമിച്ചിട്ടില്ല.

ഇവിടെ  ദേശീയപാതയുടെ ഭാഗം അപകടമേഖലയാണ്. സർവീസ് റോഡുകൾ ഇല്ലാത്തതാണ്  ഇവിടെ അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഉളുമ്പത്തുകുന്ന് മുതൽ കൊളത്തൂർ ജംക്​ഷൻ വരെയുള്ള ഒന്നരകിലോമീറ്റർ ദൂരത്തിൽ ദേശീയപാതയുടെ ഇരുഭാഗത്തും സർവീസ് റോഡ് ഇല്ല. ഉളുമ്പത്തുകുന്നിൽ സർവീസ് റോഡിനായി ഏറ്റെടുത്ത ഭൂമി കാടുമൂടി കിടക്കുകയാണ്. ഉടനെയൊന്നും സർവീസ് റോഡ് നിർമാണം ഉണ്ടാവില്ലെന്ന സൂചനയായി സർവീസ് റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് അധികൃതർ ഏതാനും വർഷം മുൻപ് തണൽമരങ്ങൾ വച്ചുപിടിപ്പിച്ചു.

English Summary:

Kodakara's National Highway lacks crucial service roads, leading to dangerous conditions and accidents. The absence of these roads, particularly between Ulumbathukunnu and Kolathur, poses a significant safety risk to drivers and pedestrians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com