ADVERTISEMENT

പോർക്കുളം ∙ മഴ മാറിയിട്ടും കൊങ്ങണ്ണൂർ റോഡിലെ വെള്ളക്കെട്ട് മാറിയില്ല. സമീപത്തെ പാടത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളവും പൈപ്പ് പൊട്ടിയുള്ള വെള്ളവുമാണ് റോഡിലൂടെ ഒഴുകുന്നത്. കാനയിലൂടെ ഒഴുകുന്ന വെള്ളം പാറേമ്പാടത്ത് നിർമാണം നടക്കുന്ന കലുങ്കിനടിയിലേക്കാണ് എത്തുന്നത്. ഇതോടെ കലുങ്കിനടിയിലും വെള്ളക്കെട്ടായി. വെള്ളക്കെട്ട് മൂലം കലുങ്ക് നിർമാണം പൂർത്തിയാക്കാനായിട്ടില്ല. മഴക്കാലത്ത് സംസ്ഥാന പാതയിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് കലുങ്ക് നിർമാണം തുടങ്ങിയത്. എന്നാൽ മഴ പെയ്തതോടെ നിർമാണം നിലച്ചു. 

സംസ്ഥാന പാതയിൽ പോർക്കുളം പാറേമ്പാടത്ത് നിർമാണം നടക്കുന്ന കലുങ്കിനടിയിലെ വെള്ളക്കെട്ട്.
സംസ്ഥാന പാതയിൽ പോർക്കുളം പാറേമ്പാടത്ത് നിർമാണം നടക്കുന്ന കലുങ്കിനടിയിലെ വെള്ളക്കെട്ട്.

മഴ മാറിയെങ്കിലും കലുങ്കിലേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് ഇപ്പോൾ നിർമാണത്തിന് തടസ്സം. സംസ്ഥാന പാതയിൽ അക്കിക്കാവ് മുതൽ പോർക്കുളം കുരിശുപള്ളി വരെയുള്ള ഭാഗത്താണ് റോഡ് നവീകരണം നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുന്നംകുളത്ത് നിന്ന് അക്കിക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴഞ്ഞി വഴിയാണ് പോകുന്നത്. റോഡ് നവീകരണത്തോടൊപ്പം  കല്ലുങ്കിന്റെ നിർമാണം കൂടി പൂർത്തിയാക്കിയാൽ മാത്രമേ ഗതാഗതം സുഗമമാകുകയുള്ളു

English Summary:

Waterlogging on Kongannur Road in Porkulam continues to disrupt road renovation and culvert construction. The persistent water, originating from nearby fields and a broken pipe, delays the project and forces motorists to use the Pazanji alternative route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com