ADVERTISEMENT

കൽപറ്റ ∙ ആദിവാസി യുവാവിന്റെ ദുരൂഹമരണം കൂലി വർധന ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ കൊലപാതകമെന്നു മൂന്നര വർഷത്തിനു ശേഷം തെളിഞ്ഞു. പനമരം പൂതാടി അരിമുള കോളനിയിൽ മണിയുടെ(40) കൊലപാതകത്തിൽ കേണിച്ചിറ പത്തിൽപ്പീടിക വി.ഇ.തങ്കപ്പൻ(78), മകൻ സുരേഷ് (50) എന്നിവർ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. 

 കൊല്ലപ്പെട്ട മണി
കൊല്ലപ്പെട്ട മണി

മണിയുടെ കൊലപാതകം ആത്മഹത്യയെന്നു സ്ഥാപിക്കാൻ മൃതദേഹത്തിനു സമീപം വിഷലായനി കൊണ്ടുവച്ച പ്രതികൾ ദൃക്സാക്ഷികളെയുൾപ്പെടെ സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. 2016 ഏപ്രിലിൽ നാലിനാണ് കേസിനാസ്പദമായ സംഭവം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com