ADVERTISEMENT

പനമരം ∙ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐ അടക്കമുള്ളവരെ മർദിച്ച സഹോദരങ്ങളിൽ ഒരാൾ പിടിയിൽ. നീർവാരം ചന്ദനക്കൊല്ലി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് പിടിയിലായത്. സഹോദരൻ രഞ്ജിത്ത് (45) നായി തിരച്ചിൽ തുടരുന്നു. 

തിങ്കളാഴ്ച വൈകിട്ടാണു സംഭവം. പുഞ്ചവയൽ ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ ഇവരെ നിർത്താനായി കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ പിന്തുടർന്ന എസ്ഐ പി.സി സജീവൻ അടക്കമുള്ളവരെ ഇവരുടെ വീടിനു സമീപം വച്ചു പ്രതികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. മർദനത്തിൽ വലതു കൈ വിരലിനു പൊട്ടലേറ്റ എസ്ഐഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com