ADVERTISEMENT
മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ വരയാൽ സിആർപി കുന്നിൽ കാട്ടാനശല്യം രൂക്ഷം.  കൃഷിഭൂമിയിൽ ഇറങ്ങിയ കാട്ടാന വൻ നാശനഷ്ടമാണു വരുത്തിയത്. ജോസ് വേഴക്കാട്ടിൽ, തോമസ് കുളത്തിങ്കൽ, ജോൺ ആലുങ്കൽ, ബേബി മണിയാട്ട്, ബ്രിജിത കണ്ടത്തിൽ, തോപ്പിൽ തൊടിയിൽ ജാനകി, ശ്രീധരൻ തേവടിക്കുന്ന് എന്നീ കർഷകരുടെ വിളകൾ കാട്ടാന നശിപ്പിച്ചു. കാട്ടുമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമില്ലെന്നു നാട്ടുകാർ പറഞ്ഞു. 3 മാസത്തിലേറെയായി ഫെൻസിങ് പ്രവർത്തനരഹിതമാണ്.  പൊറുതിമുട്ടിയ നാട്ടുകാർ പ്രശ്നത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ടു പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്നു നാട്ടുകാർ  ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com