വായ്പത്തട്ടിപ്പിൽ കർഷക ആത്മഹത്യ: കോൺഗ്രസ് നേതാക്കളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം
Mail This Article
പുൽപള്ളി ∙ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പിൽ കർഷകൻ കേളക്കവല സ്വദേശി രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന്റെ ബാധ്യത കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തി. സ്ത്രീകളടക്കമുള്ള ഒട്ടേറെ പ്രവർത്തകരും നേതാക്കളും റാലിയിൽ അണിചേർന്നു.
തട്ടിപ്പു നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടി ബാങ്കിലടച്ച് ഇരയായവരുടെ ബാധ്യതയിലേക്ക് വരവു വയ്ക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ കുടുംബത്തിന് പാർട്ടി സഹായ മെത്തിക്കും. തട്ടിപ്പിലുൾപ്പെട്ടവർക്കും കഴിയുന്ന സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു.
സി.കെ.ശശീന്ദ്രൻ, എ.എൻ.പ്രഭാകരൻ, വി.വി.ബേബി, കെ.റഫീക്, എം.എസ്.സുരേഷ് ബാബു, രുഗ്മിണി സുബ്രഹ്മണ്യൻ, ബീനാ വിജയൻ എന്നിവർ പ്രസംഗിച്ചു.എ.വി.ജയൻ, സജി മാത്യു, കെ.വി.ജോബി, പി.എ.മുഹമ്മദ്, സി.ഡി.അജീഷ്, ഇ.കെ.ബാലകൃഷ്ണൻ, പി.കെ.മോഹനൻ, ബിന്ദു പ്രകാശ്, സി.പി.വിൻസെന്റ്, ബൈജു നമ്പിക്കൊല്ലി, ടി.കെ.ശിവൻ, ഷിജി ഷിബു എന്നിവർ നേതൃത്വം നൽകി.