ADVERTISEMENT

പനമരം∙ ജനവാസ മേഖലയിൽ ഒരു പകൽ മുഴുവൻ ഭീതി പരത്തിയ കാട്ടാനക്കൂട്ടം കാടുകയറി. പനമരം ചങ്ങാടക്കടവ് കൊറ്റില്ലത്തിന് സമീപത്തെ പമ്പ് ഹൗസിനു സമീപം എത്തിയ 4 കാട്ടാനകളാണ് 14 മണിക്കൂറിന് ശേഷം പനമരം വലിയ പുഴ കടന്ന് പരിയാരം പ്രദേശത്തേക്ക് നീങ്ങിയത്.  പരിയാരത്ത് എത്തിയ കാട്ടാനകൾ ഇന്നലെ പുലർച്ചെയാണു വനത്തിലേക്ക് മടങ്ങിയത്. വെള്ളി പകൽ മുഴുവനും ആനയെ തുരത്താൻ വനപാലകരും പൊലീസും ചേർന്ന് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാത്രി 8 കഴിഞ്ഞതോടെ കാട്ടാനകൾ സ്വമേധയാ ഇറങ്ങി പുഴ കടന്ന് പരിയാരം കുന്നിലേക്കു നീങ്ങി. 

wayanad-elephant-1

പകൽ കാട്ടാനക്കൂട്ടം തമ്പടിച്ച പരക്കുനിയിലെ മൂന്നാനക്കുഴി രാജന്റെ കൃഷിയിടത്തിലെ ഏക്കറുകണക്കിന് കാപ്പി അടക്കമുള്ള കൃഷികൾ നശിച്ചു. പടക്കം പൊട്ടിച്ചു തുരത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാനകൾ തലങ്ങും വിലങ്ങും ഓടിയതോടെ കായ്ഫലമുള്ള മുന്നൂറിലേറെ കാപ്പിച്ചെടികൾ ഒടിഞ്ഞുവീണു. കൃഷിയിടത്തിലുണ്ടായിരുന്ന കപ്പ, വാഴ, തെങ്ങ് എന്നിവയിൽ പകുതിയും നശിപ്പിച്ചു. ഒറ്റദിവസം കൊണ്ട് രാജനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ടു. പടക്കം പൊട്ടിച്ചില്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ നഷ്ടം ഉണ്ടാകില്ലായിരുന്നുവെന്നു കർഷകർ പറയുന്നു. കൃഷികൾ നശിച്ച കർഷകനു വനംവകുപ്പ് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com