ADVERTISEMENT

പനമരം∙ പൂതാടി പഞ്ചായത്തിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന, വീണ്ടും കിണറ്റിൽ നിന്ന് വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടറും പൈപ്പുകളും തകർത്തു. കഴിഞ്ഞ രാത്രി പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് വണ്ടിക്കടവ് പ്രദേശത്തിറങ്ങിയ കാട്ടാനയാണു ഏങ്ങപ്പള്ളി മാണി, മാത്യു എന്നിവരുടെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടറും പൈപ്പുകളും തകർത്തത്. ഇന്നലെ എത്തിയ കാട്ടാന കൃഷികൾ നശിപ്പിച്ച് തിരിച്ചു പോകും വഴി പുലർച്ചെയാണ് കമുകിലൂടെ കെട്ടിവച്ച പൈപ്പും പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന കേബിളും പലയിടത്തായി വലിച്ചു പൊട്ടിച്ച് ചവിട്ടിക്കൂട്ടിയത്.

വണ്ടിക്കടവ് ഏങ്ങപ്പള്ളി മാണിയുടെ കിണറിനോടു ചേർന്ന് സ്ഥാപിച്ച മോട്ടറും പൈപ്പും കാട്ടാന നശിപ്പിച്ച നിലയിൽ.
വണ്ടിക്കടവ് ഏങ്ങപ്പള്ളി മാണിയുടെ കിണറിനോടു ചേർന്ന് സ്ഥാപിച്ച മോട്ടറും പൈപ്പും കാട്ടാന നശിപ്പിച്ച നിലയിൽ.

കഴിഞ്ഞ മാർച്ച് 22 നും മാണിയുടെ മോട്ടറും പൈപ്പുകളും കാട്ടാന നശിപ്പിച്ചിരുന്നു. അതിനു ശേഷം വാങ്ങി സ്ഥാപിച്ച പുതിയ മോട്ടറും പൈപ്പുമാണ് ഇന്നലെ വീണ്ടും തകർത്തത്. മൂന്നര മീറ്റർ ഉയരത്തിൽ കമുകുകളിലൂടെ 100 മീറ്റർ നീളത്തിൽ സ്ഥാപിച്ച പൈപ്പ് പലയിടങ്ങളിലായി ഇതിനിടെ 7 തവണ കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാന നശിപ്പിച്ച പൈപ്പ് മാറ്റി സ്ഥാപിച്ച വകയിൽ തന്നെ 2 മാസത്തിനിടെ നല്ലൊരു തുക ചെലവായെന്നു മാണി പറയുന്നു. പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കൃഷികൾ കഴിഞ്ഞ 3 ആഴ്ചകൾക്കിടെ കാട്ടാന നശിപ്പിച്ചു. കൃഷിയിടങ്ങളും കിണറും വാഹനങ്ങളും വെള്ളം പമ്പു ചെയ്യുന്ന മോട്ടറും ശുദ്ധജല സംഭരണികളും മതിലും ഗേറ്റും മറ്റും കാട്ടാനകൾ തകർത്ത് തരിപ്പണമാക്കുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയാണ് പൂതാടി പഞ്ചായത്തിലെ കർഷകർക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com