ADVERTISEMENT

ദ്വാരക∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ഘട്ടത്തിൽ തനിക്ക് ഉണ്ടായത് വിഷമം കലർന്ന സന്തോഷമാണെന്ന് നടി പാർവതി തിരുവോത്ത്. വയനാട് സാഹിത്യോത്സവത്തിൽ ‘അവൾ ചരിത്രമെഴുതുകയാണ്’ എന്ന സെഷനിൽ മാധ്യമപ്രവർത്തക അന്ന എം.വെട്ടിക്കാടുമായി സംവദിക്കുകയായിരുന്നു അവർ. സ്ത്രീകൾ ‘ഫ്രഷ്’ ആയിരിക്കണമെന്ന കാഴ്ചപ്പാട് പുരുഷ മേധാവിത്വ സമൂഹത്തിന്റേതാണ്. 

ആദ്യ 10  വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചു തീർക്കണമെന്നും വയസ്സ് കൂടുന്തോറും സ്ത്രീകൾക്ക് സിനിമയിൽ അവസരം കുറയുമെന്നുമാണ്  സിനിമ മേഖലയിലേക്ക് കടന്നു വരുമ്പോൾ സ്ത്രീകൾക്ക് കിട്ടുന്ന ഉപദേശം. പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ജനസമൂഹം കൂടെ ഉണ്ടാകുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്ല്യുസിസിയും അവരുടെ കൂട്ടായ പ്രവർത്തനങ്ങളും. സിനിമയിൽ സ്ത്രീ കൂട്ടായ്മയ്ക്ക് സാധ്യത ഉണ്ടാകുമെന്ന് ഡബ്ല്യുസിസിക്ക് മുന്നേ കരുതിയിരുന്നില്ല. എന്നാൽ ആ അവസ്ഥ മാറിയെന്നും പാർവതി പറഞ്ഞു.

English Summary:

Parvathy Thiruvothu's reaction to the Hema Committee report was a blend of happiness and sadness. She expressed these feelings during a session at the Wayanad Literary Festival, highlighting the complexities of the report's impact.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com