ADVERTISEMENT

ഗൂഡല്ലൂർ ∙ പുതുവത്സര ആഘോഷങ്ങൾക്കായി സഞ്ചാരികൾ ഊട്ടിയിലെത്തി. ഊട്ടിയിലെ കോട്ടേജുകളും ഹോട്ടലുകളും നേരത്തെ സഞ്ചാരികൾ ബുക്ക് ചെയ്തിരുന്നു. ഹോട്ടലുകളിൽ‍ പുതുവത്സര പരിപാടികൾ നടത്തിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ നേരിയ തിരക്ക് അനുഭവപ്പെട്ടു. നീലഗിരി സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്ക് ഇ–പാസ് നിർബന്ധമാക്കിയതോടെ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിരുന്നു. ഇ-പാസ് കിട്ടുന്നതിനും ബുദ്ധിമുട്ട് നേരിട്ടു തുടങ്ങി. 

ചിലപ്പോൾ ഇ–പാസ് സൈറ്റ് തുറക്കാൻ ബുദ്ധിമുട്ടാണ്. സഞ്ചാരികൾ താമസിക്കുന്ന ഹോട്ടലിൽ ബുക്കിങ് വിവരങ്ങൾ നൽകിയാലേ ഇ–പാസ്  അനുവദിക്കുകയുള്ളു. തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ സന്ദർശകരെ നിരാശരാക്കുന്നു. മുൻപ് സഞ്ചാര സീസണുകളിൽ ജില്ലയിൽ കനത്ത തിരക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ എവിടെയും ഗതാഗത സ്തംഭനം ഉണ്ടാകാറില്ല. ഇ–പാസ് വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നുണ്ട്.

English Summary:

Ooty New Year tourism saw a moderate increase despite the e-pass system. The mandatory e-pass, while controlling crowds, also proved difficult for some tourists to obtain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com