ADVERTISEMENT

കോഴിക്കോട്∙ പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് ചോർത്തിയ സംഭവത്തിൽ തെളിവെടുപ്പു നടക്കുമ്പോഴും വിദ്യാർഥികൾക്കു കൂടുതൽ ഓഫറുകളുമായി എംഎസ് സൊലൂഷൻസ്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണു വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ, സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ചെയ്യുന്നത്. ഇതിനായി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അയയ്ക്കണം. മെയിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പർ എന്നിവയും നൽകണം. മൂവായിരത്തോളം പേരുള്ള എംഎസ് സൊലൂഷൻസിന്റെ വാട്സാപ് ഗ്രൂപ്പിലാണ് പുതിയ അറിയിപ്പു വന്നത്.

മുഹമ്മദ് ഷുഹൈബിനെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി താമരശ്ശേരി കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഷുഹൈബിന്റെ ജാമ്യഹർജി തള്ളിയാണു താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടത്. ഷുഹൈബുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഷുഹൈബിന്റെ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസിലും ചക്കാലയ്ക്കലിലെ ബന്ധുവീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്.

ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കേസിലെ മറ്റൊരു പ്രതി മലപ്പുറം മേൽമുറിയിലെ അൺഎയ്ഡഡ് സ്കൂളിലെ ഓഫിസ് പ്യൂൺ അബ്ദുൽ നാസറിനെയും കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു നൽകിയിട്ടുണ്ട്. ഇയാളുമായി മലപ്പുറത്തെ സ്കൂളിലെത്തി തെളിവെടുക്കും. ഷുഹൈബിനെയും അബ്ദുൽ നാസറിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രതീക്ഷ.

English Summary:

Kerala SSLC exam question paper leak: MS Solutions CEO Muhammed Shuhaib and another accused, Abdul Nazar, have been remanded by the Crime Branch for their alleged involvement in the scandal. The investigation is ongoing, with evidence being collected from various locations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com