ADVERTISEMENT

പനമരം∙ വേനൽമഴയും കാറ്റും ആരംഭിച്ചതോടെ പാതയോരങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും മറ്റും റോഡിലേക്ക് ചെരിയുന്നതും പൊട്ടിവീഴുന്നതും അപകട ഭീഷണിയുയർത്തുന്നു. ഹൈക്കോടതി നിർദേശങ്ങൾ കാറ്റിൽ പറത്തി സ്ഥാപിച്ച അനധികൃത ഫ്ലെക്സ് ബോർഡുകളും മറ്റുമാണ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കും വിധം കാറ്റിൽ റോഡിലേക്ക് മറിഞ്ഞു വീഴുന്നത്. വലിയ ബോർഡുകൾ സ്ഥാപിക്കുമ്പോൾ നേരാംവണ്ണം കെട്ടി ഉറപ്പിക്കാത്തതും മറ്റുമാണ് കാറ്റു വീശുമ്പോൾ ഇവ റോഡിലേക്ക് മറിഞ്ഞു വീഴാൻ ഇടയാക്കുന്നത്. 

കഴിഞ്ഞദിവസം ഉണ്ടായ കാറ്റിൽ ബീനാച്ചി – പനമരം റോഡിൽ അമ്മായിക്കവലയിൽ പാതയോരത്ത് സ്ഥാപിച്ച ബോർഡ് ഇത്തരത്തിൽ കെട്ടു പൊട്ടി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. പാതയോരങ്ങൾ കീഴടക്കി അപകടകരമായ രീതിയിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടും ജില്ലയിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൽപറ്റ - മാനന്തവാടി റോഡിൽ അപകടമേഖലയായ ആര്യന്നൂർ നടയിൽ അനധികൃതമായി സ്ഥാപിച്ച സ്വകാര്യ സ്ഥാപനത്തിന്റെ ഫ്ലെക്സ് ബോർഡിനെക്കുറിച്ചുള്ള മനോരമ വാർത്തയെ തുടർന്ന് ബോർഡുകൾ സ്ഥലത്ത് നിന്ന് അപ്രത്യക്ഷമായി.

പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്ന ഫ്ലെക്സും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് കോടതി അന്ത്യശാസനം നൽകിയിട്ടും നടപടി എടുക്കാൻ അധികൃതർ മടിക്കുന്നതിനിടയിലാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ അപകടകരമായ രീതിയിൽ വിവിധ സ്ഥാപനങ്ങളുടെയും മത സാമുദായിക സംഘടനകളുടെയും ഫ്ലെക്സ് ബോർഡുകൾ വീണ്ടും പാതയോരങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Road safety in Panamaram is severely compromised by unsecured flex boards falling onto roads during storms. Improper installation and disregard for High Court directives contribute to this dangerous situation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com