ADVERTISEMENT

മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർക്ക് മർദനം ഏറ്റതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ കൊണ്ടുപോയി തിരിച്ചു വരുന്ന വഴിയാണ് ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനെ വൈത്തിരിയിൽ വച്ച്  കാർ ഡ്രൈവർ മർദിച്ചത്. വാഹനത്തിന്റെ പിന്നിൽ നിന്നും ഹോൺ അടിച്ചു എന്ന കാരണത്താൽ കാർ ഡ്രൈവർ  ആംബുലൻസ് തടഞ്ഞു നിർത്തുകയും ബലം പ്രയോഗിച്ച് ആംബുലൻസിനുള്ളിൽ കയറി  മർദിക്കുകയും  ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായതെന്നു രഞ്ജിത്ത് പറഞ്ഞു. 

ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ നടപടി ആവശ്യപ്പെട്ട് മാനന്തവാടി  ഗവ മെഡിക്കൽ കോളജിന് മുന്നിൽ ജീവനക്കാർ നടത്തിയ പ്രതിഷേധം.
ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ നടപടി ആവശ്യപ്പെട്ട് മാനന്തവാടി ഗവ മെഡിക്കൽ കോളജിന് മുന്നിൽ ജീവനക്കാർ നടത്തിയ പ്രതിഷേധം.

ചെവിക്ക് പരുക്കേറ്റ രഞ്ജിത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും വൈത്തിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ നടപടി ആവശ്യപ്പെട്ട് മാനന്തവാടി  ഗവ. മെഡിക്കൽ കോളജിന് മുന്നിൽ ജീവനക്കാർ  പ്രതിഷേധ പ്രകടനം നടത്തി.

English Summary:

Ambulance driver assault in Vythiri sparks protest at Mananthavady Medical College. Ranjith, the victim, sustained injuries and filed a police complaint after a car driver attacked him.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com