ADVERTISEMENT

സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെ സിവിൽ സർവീസ് കൈപ്പിടിയിലൊതുക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് 388–ാം റാങ്ക് നേടിയ മൂവാറ്റുപുഴ സ്വദേശി ഷാഹുൽ ഹമീദ്. ട്യൂഷൻ മാസ്റ്ററായിരുന്ന മൂവാറ്റുപുഴ മാർക്കറ്റ് കരിമക്കാട്ട് അസീസിന്റെയും സാറയുടെയും മകനാണ്. 

 

തർബിയത്ത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മൂവാറ്റുപുഴ നിർമല കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. കാലടി സംസ്കൃത സർവകലാശാലയിൽ എംഎസ്ഡബ്ല്യു പഠനം പൂർത്തിയാക്കിയതിനു പിന്നാലെ പിഎസ്‌സി പരീക്ഷകൾ മുടങ്ങാതെ എഴുതി. 2013ൽ ആയവന പഞ്ചായത്തിൽ എൽഡി ക്ലാർക്കായി ജോലി ലഭിച്ചു. 10 മാസം പിന്നിട്ടപ്പോൾ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്തുള്ള മിനി നാരായണൻ നായർ ആണ് മലയാളത്തിൽ പ്രത്യേക പരിഗണന നൽകി പഠനത്തിനു സഹായിച്ചതെന്നു ഷാഹുൽ ഹമീദ് പറഞ്ഞു. ഐ ലേൺ ഐഎഎസ് അക്കാദമിയിലായിരുന്നു മറ്റു വിഷയങ്ങളിൽ പഠനം. മാതാപിതാക്കളും സഹോദരി ഫാത്തിമയുമായി തിരുവനന്തപുരത്താണിപ്പോൾ താമസം.

English Summary : Civil Service Success Story of Shahul Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com