ADVERTISEMENT

പാലാ ∙  ജെഇഇ മെയിൻ‍ പരീക്ഷയിൽ സംസ്ഥാനത്തെ ഒന്നാമനായ ആഷിക് സ്റ്റെന്നി (18) കൂളാണ്. ദിവസവും വൈകുന്നേരമായിരുന്നു ജെഇഇ പരിശീലനമെന്ന് ആഷിക് പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സമയം മാറ്റിവച്ചു. വൈകിട്ട് 6 മുതൽ രാത്രി 11 വരെയാണു പഠനം. ഇതിനിടയിൽ പ്രാർഥനയ്ക്കും ഭക്ഷണത്തിനുമായി കുറച്ചുസമയം മാറ്റിവയ്ക്കും. പുലർച്ചെ 5ന് എഴുന്നേൽക്കും. ദിവസവും 6 മണിക്കൂർ ഉറങ്ങും. ഫുട്ബോൾ ഇഷ്ടമായതിനാൽ കാണും. 

Read Also : ലോകത്തെ ഏറ്റവും സമർഥയായ വിദ്യാർഥിനിയായി നടാഷ

 

100 പെർസെന്റൈൽ സ്കോറോടെയാണ് ആഷിക് തിളക്കമാർന്ന വിജയം നേടിയത്. ചാവറ പബ്ലിക് സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ്. ബ്രില്യന്റ് സ്റ്റഡി സെന്ററിലായിരുന്നു ജെഇഇ മെയിൻ‍ പഠനം. ആഷിക്കിന് 300 ൽ 285 മാർക്ക് ലഭിച്ചു. ജൂണിലെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. മദ്രാസ്, ബോംബെ ഐഐടികളിലൊന്നിൽ പ്രവേശനമാണ് ആഗ്രഹമെന്നും ആഷിക് പറഞ്ഞു. 

 

ഭരണങ്ങാനം അൽഫോൻസ റസിഡൻഷ്യൽ സ്കൂളിലായിരുന്നു 10 വരെ പഠനം. ഐസിഎസ്ഇ സിലബസിൽ 10ൽ‍ 93% മാർക്ക് നേടി. മാത്തമാറ്റിക്സ്, കെമിസ്ട്രി ഒളിംപ്യാഡുകളിലെ വിജയിയാണ്. കെവിപിവൈ, എൻടിഎസ്ഇ സ്കോളർഷിപ് പരീക്ഷകളിലും വിജയിച്ചു. നരിയങ്ങാനം വടക്കേച്ചിറയത്ത് സ്റ്റെന്നി ജയിംസിന്റെയും മിത്രക്കരി തെള്ളിയിൽ ബിനു ജോർജിന്റെയും മകനാണ്. സ്റ്റെന്നി ബ്രില്യന്റിൽ അധ്യാപകനാണ്. സഹോദരൻ അഖിൽ  10-ാം ക്ലാസ് വിദ്യാർഥി.

 

Content Summary : Ahik Stenny, who scored at the 100th percentile in JEE Main 2023, shares his success secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com