ADVERTISEMENT

ഒളിംപ്യൻ ബോക്സിങ് താരമായ മേരി കോം, ഭാരോദ്വഹനത്തിലെ താരറാണിയായ കുഞ്ച‌റാണീ ദേവി തുടങ്ങി രാജ്യാന്തര സ്പോർട്സ് താരങ്ങളുടെ വലിയ നിരയെത്തന്നെ സൃഷ്ടിച്ച സംസ്ഥാനമാണു മണിപ്പുർ. തലസ്ഥാനമായ ഇംഫാലിൽ കായികപരിശീലകരെ വാർത്തെടുക്കുന്ന ദേശീയസ്ഥാപനം നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റിയുമുണ്ട്.

വെബ്സൈറ്റ്: www.nsu.ac.in.

കേന്ദ്ര യുവജനക്ഷേമ സ്പോർട്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയിലെ നാലു പ്രോഗ്രാമുകളിലേക്ക് 21 വരെ അപേക്ഷിക്കാം.

ബിഎസ്‌സി സ്പോർട്സ് കോച്ചിങ് : 4 വർഷം, 50 സീറ്റ്. ആർച്ചറി, അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, ഫുട്ബോൾ, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ്‌ലിഫ്റ്റിങ്. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം

ബിപ്ഇഎസ് (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ & സ്പോർട്സ്) : 3 വർഷം, 50 സീറ്റ്. യോഗ്യത: പ്ലസ്ടു. സ്പോർട്സിൽ നേട്ടങ്ങളുള്ളവർക്കു മുൻഗണന

എംഎസ്‌സി സ്പോർട്സ് കോച്ചിങ്: 2 വർഷം, 30 സീറ്റ്. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, ഫുട്ബോൾ, വെയ്റ്റ്‌ലിഫ്റ്റിങ്.

എംഎ സ്പോർട്സ് സൈക്കോളജി: 2 വർഷം, 20 സീറ്റ്.

പിജി പ്രോഗ്രാമുകളിലെ പ്രവേശന യോഗ്യതകൾക്കു പ്രോസ്പെക്ടസ് നോക്കുക. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ടെങ്കിലും ഭിന്നശേഷിക്കാർക്ക് 4–ാമത്തെ പ്രോഗ്രാമിനേ പ്രവേശനമുള്ളൂ. ഓരോ കോഴ്സിനും അപേക്ഷാഫീ 300 രൂപ. ഇത് ഓൺലൈനായി അടയ്ക്കാം. ചില ഇനങ്ങളിലെ സിലക്‌ഷൻ ടെസ്റ്റ് തിരുവനന്തപുരത്തും നടത്തും. പൂർണവിവരങ്ങൾക്കു വെബ്‌സൈറ്റ് നോക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com