ADVERTISEMENT

100 കോടി രൂപ വരെ വിറ്റുവരവുള്ള സ്റ്റാർട്ടപ് സംരംഭങ്ങൾക്കുള്ള നികുതിയിളവ് ഈ മേഖലയ്ക്കു കരുത്തേകും. നിലവിൽ 25 കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്കാണ് ആനുകൂല്യം. തുടർച്ചയായി 3 വർഷം 100 % ഇളവ് ലഭിക്കും. ആനുകൂല്യം നേടാനുള്ള കാലയളവ് ഏഴിൽനിന്നു 10 വർഷമാക്കി. 

സ്റ്റാർട്ടപ് ജീവനക്കാർക്കും അനുകൂല്യമുണ്ട്. ഇവർക്കു ലഭിക്കുന്ന ഓഹരിക്ക് (ഇഎസ്ഒപി) 5 വർഷത്തേക്കു നികുതിയില്ല. ജീവനക്കാർ കൂടുതൽ കാലം സ്റ്റാർട്ടപ് കമ്പനിയിൽ തുടരാൻ ഇതു സഹായിക്കുമെന്നാണു വിലയിരുത്തൽ. 5 വർഷമോ, അല്ലെങ്കിൽ അവർ കമ്പനി വിടുന്നതു വരെയോ, ഓഹരി വിൽക്കുന്ന സമയം വരെയോ നികുതി ആനുകൂല്യം ലഭിക്കും. നിലവിൽ ഈ ഓഹരികൾക്കു നികുതി നൽകേണ്ടതുണ്ട്. യുവാക്കളുടെ സംരംഭകത്വ നൈപുണ്യം മന്ത്രി എടുത്തുപറഞ്ഞു– ‘അവരിപ്പോൾ ജോലി തേടുന്നവരല്ല, ജോലി നൽകുന്നവരാണ്.’  

∙ പുതിയ സംരംഭങ്ങൾ തുടങ്ങുന്ന ഘട്ടത്തിൽ കീറാമുട്ടികൾ ഒഴിവാക്കാനും സഹായം നൽകാനും ഇൻവെസ്റ്റ്മെന്റ്  ക്ലിയറൻസ് സെൽ രൂപീകരിക്കും. പൊതു– സ്വകാര്യ പങ്കാളിത്തതോടെ സംസ്ഥാന സർക്കാരുമായി ചേർന്നു 5 പുതിയ സ്മാർട് സിറ്റികൾ ആരംഭിക്കും. 

∙ സ്റ്റാർട്ടപ്പുകൾക്കായി വിവിധ ഫണ്ടിങ് സൗകര്യങ്ങളൊരുക്കും. ആരംഭ ഘട്ടത്തിലുള്ള നിക്ഷേപം, സീഡ് ഫണ്ടിങ് എന്നിവ സ്റ്റാർട്ടപ്പുകളുടെ ആശയരൂപീകരണം ഉൾപ്പെടെയുള്ള ഘട്ടത്തിൽ ലഭ്യമാക്കും. വിവിധ കേന്ദ്ര ഏജൻസികളോട്  ഇക്കാര്യത്തിൽ  പിന്തുണ ആവശ്യപ്പെടും. 

സ്റ്റാർട്ടപുകൾ

∙ ബൗദ്ധിക സ്വത്തവകാശത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനും അവ വേഗം നേടിയെടുക്കാനും ഡിജിറ്റൽ സംവിധാനം

∙ വിവിധ സാങ്കേതിക മേഖലകളിൽ നവീന മേഖലഖളിലും നോളജ്  ട്രാൻസ്‍ലേഷൻ ക്ലസ്റ്ററുകൾ

∙ ക്വാണ്ടം സാങ്കേതികവിദ്യകൾക്കും ആപ്ലിക്കേഷനുകൾക്കുമായി 5 വർഷ ത്തേക്ക് 8000 കോടി രൂപയുടെ പദ്ധതി

∙ സ്വകാര്യ കമ്പനികൾക്കും ഡേറ്റ സെന്റർ പാർക്കുകൾ നിർമിക്കാനുള്ള അനുമതി വൈകാതെ പ്രാവർത്തികമാക്കും

∙ 1 ലക്ഷം ഗ്രാമപഞ്ചായത്തുകളെ കോർത്തിണക്കുന്ന ഫൈബർ ടു ഹോം പദ്ധതി  ഭാരത്‌നെറ്റ് വഴി പൂർത്തിയാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com