ADVERTISEMENT

വ്യാവസായിക പ്രാധാന്യമുള്ള ഗവേഷണ ആശയങ്ങളുണ്ടോ ? അത്തരമൊരു വിഷയത്തിൽ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തിട്ടുണ്ടോ ? എങ്കിൽ മികച്ച ഫെലോഷിപ്പോടെ ഗവേഷണത്തിനുള്ള സുവർണാവസരമാണ് പ്രൈംമിനിസ്റ്റേഴ്സ് ഫെലോഷിപ് സ്കീം ഫോർ ഡോക്ടറൽ റിസർച്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) ചേർന്നൊരുക്കുന്ന ഫെലോഷിപ്. ഗവേഷണത്തിൽ ആ രംഗത്തെ വ്യവസായ സ്ഥാപനത്തെ കൂടി പങ്കാളിയാക്കണം. സാധാരണ ഫെലോഷിപ്പുകളേക്കാൾ കൂടുതൽ തുക ലഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ തൊഴിൽ, നൈപുണ്യ ശേഷി വികസനവും നേട്ടം. 

∙ എങ്ങനെ: ഇന്ത്യയിൽ സയൻസ്, എൻജിനീയറിങ്, ടെക്നോളജി, മെഡിസിൻ, അഗ്രികൾചർ വിഷയങ്ങളിൽ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ഗവേഷണവുമായി സഹകരിക്കാൻ തയാറുള്ള വ്യവസായ സ്ഥാപനത്തെ സ്വയം കണ്ടെത്തി അക്കാര്യം കൂടി അപേക്ഷയിൽ അറിയിക്കണം. 

www.primeministerfellowshipscheme.in, www.serb.gov.in, www.serbficci-iirrada.in

∙ എപ്പോൾ: ഏതു സമയവും ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തിട്ടു 14 മാസം കഴിയരുത്. വർഷം മൂന്നോ നാലോ തവണ ഫെലോഷിപ് ജേതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും.

∙ തിരഞ്ഞെടുപ്പ്: ഇന്റർവ്യൂവോ പരീക്ഷയോ ഇല്ല. വ്യവസായ പ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ധരും അടങ്ങുന്ന സമിതി അപേക്ഷകൾ പരിശോധിച്ചു തീരുമാനമെടുക്കും. 

reshma

∙ ഫെലോഷിപ്: മാസം 55,000–72,800 രൂപ. കാലാവധി 4 വർഷം.

2015ലാണ് കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ മൈക്രോബിയൽ ബയോടെക്നോളജിയിൽ പിഎച്ച്ഡിക്കു ചേർന്നത്. 2016ൽ ഫെലോഷിപ്പിന് അപേക്ഷിച്ചു. ആ വർഷം തന്നെ ലഭിച്ചു.

രേഷ്മ ഐശ്വര്യ 

(അസിസ്റ്റന്റ് പ്രഫസർ, ബയോടെക്നോളജി, ശ്രീനാരായണ ഗുരു കോളജ്, കോയമ്പത്തൂർ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com