ADVERTISEMENT

ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യത്തെ ഐസലേഷൻ വാർഡ് ഒരുക്കുമ്പോൾ നഴ്സ് പി.ഷീജ അവിടെയുണ്ട്. രോഗം ഭേദമായി എല്ലാവരും പോയി വാർഡ് അടച്ചെങ്കിലും ഷീജ ഇപ്പോഴും വാർഡിന്റെ ചുമതലക്കാരിയാണ്. അവധിയില്ലാത്ത ഡ്യൂട്ടി ഏതു നിമിഷവും തുടങ്ങാൻ.

 

വാർഡിലെത്തുന്നവരോട് ബന്ധുവിനെപ്പോലെ പെരുമാറണമെന്നു തത്വം. എന്നാൽ, രോഗലക്ഷണങ്ങളുമായി ആദ്യമെത്തിയതു ബന്ധു തന്നെയാണെന്നു ഷീജ മനസ്സിലാക്കിയതു കേസ് ഷീറ്റ് കണ്ടാണ്. വുഹാനിൽനിന്നെത്തിയതായിരുന്നു ആ മെഡിക്കൽ വിദ്യാർഥി. ലോകമാകെ കൊറോണ വൈറസ് ഭീതി പരത്തി തുടങ്ങിയിരുന്നു. ‘എങ്കിലും അതൊന്നും ബാധിക്കാതെ അവനെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. എന്നെ അമ്മച്ചീ എന്നാണ് അവൻ വിളിച്ചിരുന്നത്’ – ഷീജ പറഞ്ഞു.

 

മുൻപരിചയമില്ലാത്തൊരു മഹാവ്യാധിയെയാണു നേരിടേണ്ടത്. മാതൃകകളില്ല. ഇൻഫെക്‌ഷൻ കൺട്രോൾ യൂണിറ്റാണ് ഐസലേഷൻ സംവിധാനം ഒരുക്കുന്നത്. അവരുടെ നിർദേശം പാലിച്ചു വേണം പരിചരണ സംഘം പ്രവർത്തിക്കാൻ. വാർഡ് തുറന്ന ദിവസം അവിടെ ജോലി തുടങ്ങിയവരിൽ മറ്റുള്ളവർ ഇടയ്ക്കു ഡ്യൂട്ടി മാറി.

 

ഐസലേഷൻ വാർഡിൽ ജോലിയുള്ളവർക്കു 3 ദിവസം കൂടുമ്പോൾ അവധി അനുവദിച്ചിരുന്നു. ഷീജ ആ അവധി വേണ്ടെന്നു വച്ചു. മെഡിക്കൽ കോളജിനു തൊട്ടടുത്ത്, പുന്നപ്രയിലാണു വീട്. വേണമെങ്കിൽ കിട്ടുന്ന സമയമെല്ലാം പോയി വരാം. പക്ഷേ, ഷീജ ഐസലേഷൻ വാർഡിൽ കഴിയുന്നവർക്കൊപ്പം തുടർന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com