ADVERTISEMENT

സംരംഭകമേഖലയിൽ വലിയ സാധ്യതയുള്ളതാണു ഭക്ഷ്യസംസ്കരണ മേഖല. അതിൽ ഒരു വിഭാഗമാണു ബേക്കറി യൂണിറ്റ്. പുതിയ കാലത്തെ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുത്തിയാൽ വരുമാനം ഉയർത്താനും കഴിയും. സാൻവിച്ച്, ബർഗർ, പിസ്സ, ഹോട്ട് ഡോഗ്, ചിക്കൻ റോൾ, മീറ്റ് റോൾ എന്നിങ്ങനെ പുതിയ തലമുറ ഏറെ ഇഷ്ടപ്പെടുന്ന ബേക്കറി വിഭവങ്ങൾ ധാരാളമുണ്ട്. 

 

നിർമാണരീതി

മൈദയാണു പ്രധാന അസംസ്കൃതവസ്തു. പഞ്ചസാര, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, മുട്ട, പച്ചക്കറികൾ, മാംസ ഇനങ്ങൾ എന്നിവയെല്ലാം പ്രത്യേകം മിക്സ് ചെയ്ത് അവ്‌നിൽ വച്ചു ബേക്ക് ചെയ്തെടുക്കുകയാണു ചെയ്യുന്നത്. ഓരോ ഉൽപന്നത്തിനും വ്യത്യസ്ത മിക്സിങ് രീതികളാണ്. ചിപ്സ്, സ്വീറ്റ്സ് എന്നിവയും വിവിധ രുചികളിലും വൈവിധ്യത്തിലും നിർമിച്ചു ശ്രദ്ധ നേടാം. 

 

വിപണി

വിപണി സാഹചര്യം ഏറെ അനുകൂലമായ സംരംഭമാണു മിനി ബേക്കറി യൂണിറ്റ്. പ്രാദേശിക മേഖലകളിൽപ്പോലും നന്നായി വിൽക്കാൻ കഴിയും. ബേക്കറി ഷോപ്പുകൾ, കന്റീനുകൾ, സൂപ്പർ മാർക്കറ്റുകൾ, പലവ്യഞ്ജനക്കടകൾ, ഹോട്ടലുകൾ, നൈറ്റ് കഫെകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിൽപനസാധ്യതയുണ്ട്. മെച്ചപ്പെട്ട ലാഭവിഹിതത്തിനും അവസരമുണ്ട്. 50% വരെ ആദായം ലഭിക്കുന്നവയാണു പല ബേക്കറി ഉൽപന്നങ്ങളും. 

 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 300 ചതുരശ്ര അടി, വൃത്തിയുള്ളത്. 

 

∙മെഷിനറികൾ 

*മൈദ മിക്സിങ് മെഷിൻ: 40,000

*ഇലക്ട്രിക് അവ്‌ൻ: 5,00,000

*ട്രേയർ, വേയിങ് ബാലൻസ്, പാത്രങ്ങൾ, ഉപകരണങ്ങൾ, സീലിങ് മെഷിൻ തുടങ്ങിയവ: 60,000.00 

ആകെ: 6,00,000 

 

ആവർത്തന നിക്ഷേപം (പ്രതിമാസം)

∙മൈദ (30 രൂപ നിരക്കിൽ ദിവസേന 200 കിലോ 25 ദിവസത്തേക്ക്): 1,50,000 

∙പഞ്ചസാര, എണ്ണ, സ്പൈസസ്, മുട്ട, പച്ചക്കറികൾ മുതലായവ: 60,000

∙പായ്ക്കിങ് സാമഗ്രികൾ, ട്രാൻസ്പോർട്ടേഷൻ, കറന്റ് ചാർജ്, തേയ്മാനം തുടങ്ങിയവ: 40,000

ആകെ: 2,50,000 

 

ആകെ നിക്ഷേപം: 6,00,000+2,50,000=8,50,000

 

പ്രതിമാസ ഉൽപാദനം/വിപണന വരുമാനം (ശരാശരി 300 രൂപ നിരക്കിൽ 1,600 കിലോ): 4,80,000 

 

പ്രതിമാസ അറ്റാദായം: 4,80,000–2,50,000 =2,30,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Career Scope of Food Processing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com