കേരളത്തിന് അഭിമാനമായി ക്രീഷ്മ
Mail This Article
ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ഒബ്സർവർ കോഴ്സ് പൂർത്തിയാക്കിയ 4 വനിതകളിൽ കേരളത്തിന് അഭിമാനമായി ക്രീഷ്മ. ബേസിക് കോഴ്സിലും ഓവർ ഓൾ പെർഫോമൻസിലും ഒന്നാം സ്ഥാനം നേടിയാണു പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ക്രീഷ്മ കോഴ്സ് പൂർത്തിയാക്കിയത്. ചെന്നൈയിലാണു ക്രീഷ്മ പഠിച്ചതും വളർന്നതും. െചന്നൈ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇല്ക്ട്രോണിക്സിൽ ബിഇ ബിരുദം നേടി. 2018ലൽ നാവിക സേനയിൽ ചേർന്നു. ഏഴിമല നാവിക അക്കാദമിയിലായിരുന്നു ആദ്യ പരിശീലനം. പിതാവ് എ.കെ. രവികുമാറിനു ചെന്നൈയിൽ ഫാർമസി ബിസിനസാണ്. അമ്മ ഇന്ദ്രാണി, സഹോദരൻ ശശിധർ.
സ്പോർട്സ് താരം കൂടിയായ ക്രീഷ്മ, 2017ൽ അന്തർസർവകലാശാല മീറ്റിൽ 110 മീറ്റർ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ട്രിപ്പിൾ ജംപിലും മത്സരിക്കാറുണ്ട്. കരസേനയിലേക്കുള്ള പ്രവേശന പരീക്ഷയിലും ജയിച്ചുവെങ്കിലും നാവികസേനയാണു ക്രീഷ്മ തിരഞ്ഞെടുത്തത്. നാവികസേനയിൽ കൂടുതൽ അവസരം ലഭിക്കുമെന്നതിനാലാണിതെന്നു ക്രീഷ്മ പറഞ്ഞു. മലയാളം വായിക്കാനും എഴുതാനുമറിയില്ലെങ്കിലും നന്നായി സംസാരിക്കും.