ADVERTISEMENT

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർ വുമൺ (ട്രെയിനി), മൽസ്യഫെഡിലെ 12 വിവിധ തസ്തികകൾ, വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഒാഫിസർ തുടങ്ങി 75 തസ്തികയിൽകൂടി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. 43 തസ്തികകളിൽ വിജ്ഞാപനമിറക്കാൻ  ഒക്ടോബര്‍ 12നു ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചിരുന്നു. ഇതോടെ 118 തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കാൻ തീരുമാനമായി. ഇതിൽ 43 വിജ്ഞാപനങ്ങൾ ഒക്ടോബർ 30ലെ ഗസറ്റിലും 75 എണ്ണം നവംബർ പകുതിയോടെയും പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന  പ്രധാന വിജ്ഞാപനങ്ങൾ ചുവടെ. 

 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഒാങ്കോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഒാങ്കോളജി, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഒാവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 1 (ഇലക്ട്രിക്കൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്– 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.  എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ജൂനിയർ (എസ്ടി), ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ്– 2 (എസ്ടി), സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 (എസ്‌സി/എസ്ടി), പൊലീസ് കോൺസ്റ്റബിൾ (എസ്ടി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (എൻസിഎ– എൽസി/എഐ), 

മത്സ്യഫെഡിലെ ആദ്യ വിജ്ഞാപനം; ഒഴിവ് 300

മത്സ്യഫെഡിലേക്കുള്ള ആദ്യ വിജ്ഞാപനമാണ് പിഎസ്‌സി പ്രസിദ്ധീകരിക്കുന്നത്. 12 തസ്തികകളിലായി മുന്നോറോളം ഒഴിവുകൾ നിലവിലുണ്ട്.  നേരിട്ടുള്ള നിയമനത്തിനൊപ്പം സൊസൈറ്റി വിഭാഗം, മത്സ്യതൊഴിലാളികൾക്കുള്ള പ്രത്യേക ക്വാട്ട എന്നിങ്ങനെ ഒാരോ തസ്തികയ്ക്കും 3 വിജ്ഞാപനങ്ങൾ വീതം ആകെ 36 വിജ്ഞാപനങ്ങൾ.  പ്രധാന വിജ്ഞാപനങ്ങൾ ഇനി പറയുന്നു. അസിസ്റ്റന്റ്, പ്രോജക്ട് ഒാഫിസർ, അക്കൗണ്ടന്റ്, ഒാപ്പറേറ്റർ, റഫ്രിജറേഷൻ മെക്കാനിക്, ടൈപ്പിസ്റ്റ്, ഡിടിപി ഒാപ്പറേറ്റർ, മെക്കാനിക്.   

ഫയർവുമൺ ഒഴിവ് 100

ഫയർവുമൺ (ട്രെയിനി) തസ്തികയിലേക്ക് ആദ്യമായാണ് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.  പ്ലസ്ടു വിജയമാണ് ഫയർവുമൺ തസ്തികയിലേക്ക് വേണ്ട അടിസ്ഥാന യോഗ്യത. നിശ്ചിത ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. കായികക്ഷമതാ പരീക്ഷ ഉൾപ്പെടെയുള്ളവ കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഫയർമാൻ തസ്തികയിൽ സംസ്ഥാനതല നിയമനമാണെങ്കിലും ഫയർവുമൺ തസ്തികയ്ക്ക് ജില്ലാതല നിയമനമാണ്. 100 ഒഴിവുകൾ നേരത്തെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തതാണെങ്കിലും റിപ്പോർട്ട് ചെയ്തതിലെ അവ്യക്തത നിമിത്തമാണ്  വിജ്ഞാപനം ഇത്രയേറെ വൈകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെപ്റ്റംബർ 26 ലക്കത്തിൽ തൊഴിൽവീഥി മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. 

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com