Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറൈൻ എൻജിനീയറിങ് പഠിക്കാം കൊച്ചി കപ്പൽശാലയിൽ

Cochin-Shipyard

കേന്ദ്രസർക്കാർ സ്‌ഥാപനമായ കൊച്ചിൻ ഷിപ്‌യാർഡിന്റെ മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 12 മാസ പരിശീലന കോഴ്സിലേക്കു നവംബർ 15 വരെ സ്പീഡ് പോസ്റ്റിൽ അപേക്ഷ സ്വീകരിക്കും. ജനുവരി ഒന്നിനു ക്ലാസ് തുടങ്ങും. വിശദാംശങ്ങൾക്കും അപേക്ഷാഫോം മാതൃകയ്‌ക്കും www.cochinshipyard.com സൈറ്റിലെ Marine Engineering– Joining Instructions ലിങ്കുകൾ നോക്കുക. പ്രവേശനസമയത്തു രേഖകൾ ഹാജരാക്കിയാൽ മതി. 

ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം തേടാം. 50 % മാർക്കോടെ മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ / നേവൽ ആർക്കിടെക്‌ചർ സ്ട്രീം ബിരുദം നേടിയിരിക്കണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50 % മാർക്ക് വേണം. ജനുവരി ഒന്നിനു 28 വയസ്സു കവിയരുത്. നല്ല ആരോഗ്യം നിർബന്ധം. 157 സെന്റിമീറ്റർ ഉയരവും തക്ക തൂക്കവും നെഞ്ചളവും വേണം. വർണാന്ധത പാടില്ല. ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസറുടെ സർട്ടിക്കറ്റ് പ്രവേശനവേളയിൽ ഹാജരാക്കണം. കടൽജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കണം. 

വിലാസം: The Head of Department, Marine Engineering Training Institute, Cochin Shipyard Limited, Kochi – 682 015

ഫോൺ: 0484-2501437

ക്യാംപസിൽ താമസിച്ചു പഠിക്കണം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ 3.80 ലക്ഷം രൂപ തുടക്കത്തിൽ അടയ്‌ക്കണം. മറ്റു നിസ്സാര ചെലവുകൾ പുറമേ.  

പെൺകുട്ടികൾ 2.90 ലക്ഷം രൂപ കോഴ്‌സ് ഫീ നൽകിയാൽ മതിയെങ്കിലും, പ്രവേശനം തേടുന്നതിനു മുൻപ് പ്രവർത്തനാന്തരീക്ഷം വ്യക്‌തമായി മനസ്സിലാക്കുന്നതു നന്ന്. ഷിപ്പിങ് മന്ത്രാലയത്തിന്റെ കോംപീറ്റൻസി യോഗ്യതയും നേടി, വിജയികൾക്കു ജൂനിയർ മറൈൻ എൻജിനീയർ ഓഫിസറായി സേവനം ആരംഭിക്കാം. തുടർന്ന് സേവനപരിചയവും, ഹ്രസ്വകാലപരിശീലനവും, ഉയർന്ന കോംപീറ്റൻസി സർട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി ചീഫ് എൻജിനീയർ വരെയാകുകയുമാകാം.

More Campus Updates>>