ADVERTISEMENT

സ്മാര്‍ട്ട്‌ഫോണിലും സാമൂഹ മാധ്യമങ്ങളിലും സമയം കളയുന്ന പുതുതലമുറ മാതൃകയാക്കണം നളിന്‍ ഖണ്ഡേവാളിനെ. ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ 720 ല്‍ 701 മാര്‍ക്ക് നേടിയാണ് നളിന്‍ രാജ്യത്ത് ഒന്നാമതെത്തിയത്. 

രാജസ്ഥാനിലെ സികര്‍ ജില്ലയില്‍നിന്നുള്ള നളിന്‍ രണ്ടു വര്‍ഷം മുമ്പാണ് പഠനത്തിനായി ജയ്പൂരിലെത്തിയത്. ചിട്ടയായ പരിശീലനമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് നളിന്‍ പറയുന്നു. ദിവസം ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ പഠനത്തിനായി മാറ്റിവെച്ച നളിൻ പരിശീലന കാലയളവില്‍ സാമൂഹമാധ്യമങ്ങളെയും സ്മാര്‍ട് ഫോണിനെയും  മാറ്റിനിര്‍ത്തി. ഗെയിമിങ്ങിനും വെര്‍ച്വല്‍ വേള്‍ഡിനും പുറത്തുകടന്നാല്‍ മാത്രമേ യഥാര്‍ഥ വിജയം കണ്ടെത്താനാകൂ എന്ന് നളിന്‍ ഓര്‍മിപ്പിക്കുന്നു.

നളിന്റെ മാതാപിതാക്കൾ ഡോക്ടര്‍മാരാണ്. സഹോദരൻ എംബിബിഎസ് പഠിക്കുകയാണ്. ഇവരുടെ വലിയ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് നളിന്‍ പറയുന്നു. ഇത് പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ 700 മാർക്കു നേടി രണ്ടാം സ്ഥാനം പങ്കിട്ടു. 696 മാർക്കു നേടിയ സ്വാസ്തിക് ബൻസാലിനാണ് മൂന്നാം റാങ്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com