ADVERTISEMENT

കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണു പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ എഡിറ്റർമാർക്കു യഥാക്രമം 30,001 രൂപ, 20,001 രൂപ എന്നിങ്ങനെയാണു സമ്മാനം. മികച്ച മാഗസിൻ ലേ ഔട്ടിന്  പ്രത്യേക പുരസ്കാരവുമുണ്ട് (10,001 രൂപ).

പങ്കെടുക്കാൻ
2018 –19 അധ്യയന വർഷത്തെ  മാഗസിനുകളാണു പരിഗണിക്കുക. സർവകലാശാലകൾ, എല്ലാ വിഭാഗം കോളജുകളും, മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, പാരാമെഡിക്കൽ, നഴ്സിങ്, പോളിടെക്നിക്/ഐടിഐ തുടങ്ങിയ പ്രഫഷനൽ സ്ഥാപനങ്ങൾ എന്നിവയടക്കം കോളജ് തലത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.

അവസാന തീയതി: ജൂൺ 30

 എൻട്രികൾ അയയ്ക്കേണ്ട വിലാസം:

യുവ, എഡിറ്റോറിയൽ, മലയാള മനോരമ, പി.ബി. നമ്പർ 26, കോട്ടയം–686 001.

കവറിനുപുറത്ത് മാഗസിൻ അവാർഡ് എന്ന് എഴുതണം.

ലേ ഔട്ട് പുരസ്കാരം
കോളജിലെ വിദ്യാർഥികൾ തന്നെ പൂർണമായും ലേ ഔട്ട് ചെയ്ത മാഗസിനുകൾ മാത്രമേ പരിഗണിക്കൂ. ലേ ഔട്ട് മത്സരത്തിനു പ്രത്യേകം മാഗസിനുകൾ അയയ്ക്കേണ്ടതില്ല. എന്നാൽ, ലേ ഔട്ട് ചെയ്തതു കോളജിലെ വിദ്യാർഥികൾ തന്നെയാണെന്നു പ്രിൻസിപ്പലിന്റെ പ്രത്യേകം സാക്ഷ്യപത്രം വേണം.

അയയ്ക്കേണ്ടത്

∙ മാഗസിന്റെ മൂന്നു കോപ്പി

∙ മാഗസിന്റെ സവിശേഷതകളെപ്പറ്റി ഒരു ഫുൾസ്കാപ് പേജിൽ കവിയാതെ സ്റ്റുഡന്റ് എഡിറ്ററുടെ കുറിപ്പ്

∙ എഡിറ്ററുടെ പൂർണ വിലാസം (ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ)

∙ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം

ലേ ഔട്ട് പുരസ്കാരം

കോളജിലെ വിദ്യാർഥികൾ തന്നെ പൂർണമായും ലേ ഔട്ട് ചെയ്ത മാഗസിനുകൾ മാത്രമേ പരിഗണിക്കൂ. ലേ ഔട്ട് മത്സരത്തിനു പ്രത്യേകം മാഗസിനുകൾ അയയ്ക്കേണ്ടതില്ല. എന്നാൽ, ലേ ഔട്ട് ചെയ്തതു കോളജിലെ വിദ്യാർഥികൾ തന്നെയാണെന്നു പ്രിൻസിപ്പലിന്റെ പ്രത്യേകം സാക്ഷ്യപത്രം വേണം.

വിവരങ്ങൾക്ക്: 

yuva@mm.co.in

WhatsApp: 7902279797

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com