കലോത്സവത്തിൽ താരമായി കണ്ണൂർ വിമാനത്താവളം; റൺവേ നിറയെ അപ്പീൽ ലാൻഡിങ്
Mail This Article
×
കലോത്സവം കേരളത്തിന്റെ വടക്കേ അറ്റത്തായപ്പോൾ താരമായതു വിമാനം തന്നെ. കലോത്സവത്തിനുള്ള അപ്പീലുകൾ എത്തിക്കുന്നതിന് വിമാനത്തെയാണ് പലരും കൂടുതലായും ആശ്രയിച്ചത്. കണ്ണൂരിൽ വിമാനത്താവളം വന്നത് ശരിക്കും രക്ഷയായത് അപ്പീലുമായി മത്സരവേദി കയറിയ കുട്ടികളുടെ രക്ഷിതാക്കൾക്കാണ്. തിരുവനന്തപുരത്തു നിന്നു ട്രെയിൻ മാർഗം അപ്പീൽ എത്തിച്ചു കുട്ടികളെ വേദിയിൽ കയറ്റാൻ പറ്റില്ല എന്നിരിക്കെ പലരും വിമാനം വഴി അപ്പീൽ എത്തിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 5 വരെ 534 അപ്പീൽ എത്തിയതിൽ 90 എണ്ണം വിമാനം വഴി വന്നപ്പോൾ, 181 എണ്ണമാണ് ട്രെയിൻ മാർഗം എത്തിയത്. അപ്പീൽ അനുവദിച്ചുള്ള ഉത്തരവ് ടൈപ്പ് ചെയ്ത് മത്സരം അവസാനിക്കും മുൻപു പോലും ട്രെയിൻ വഴി എത്തിക്കാനാവില്ല എന്ന സാഹചര്യത്തിലാണു വിമാനം തിരഞ്ഞെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.