ADVERTISEMENT

സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ വഞ്ചിപ്പാട്ട് മൽസരം മണിക്കൂറുകൾ വൈകിയതോടെ കുട്ടികൾ കുഴഞ്ഞു വീണു. മൂന്ന് കുട്ടികളെ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9ന് തുടങ്ങേണ്ട മൽസരം ഉച്ചക്ക് 12 മണിക്കാണ് തുടങ്ങിയത്. 

കായംകുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒരു കുട്ടിയും ഇടുക്കി മുതൽക്കുളം സെന്റ് ജോണ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നു പേരുമാണ് മത്സരത്തിന് തൊട്ടുപിന്നാലെ കുഴഞ്ഞു വീണത്. രാവിലെ മുതൽ ഭക്ഷണം കഴിക്കാതെ കാത്തു നിന്നതാണ് കുട്ടികളെ കുഴക്കിയത്. 

അപ്പീലിലൂടെ മത്സരത്തിന് പ്രതീക്ഷിച്ചതിലും ഏറെ പേർ എത്തിയതോടെയാണ് സമയക്രമം താളം തെറ്റിയത്. ഇതോടെ വേദിയിൽ ഇനി നടക്കേണ്ട നാടോടി നൃത്തം അവസാനിക്കാൻ അർധരാത്രിയും പിന്നിടുമെന്ന് ഉറപ്പായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com