ADVERTISEMENT

കോവിഡ് സാഹചര്യത്തെത്തുടർന്നു റദ്ദാക്കിയ സിബിഎസ്ഇ, ഐഎസ്‍സി 12–ാം ക്ലാസ് പരീക്ഷകളുടെ പകരം മൂല്യനിർണയ രീതി രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. സാഹചര്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കിയതിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് സന്തുഷ്ടി അറിയിച്ചു.

 

 മൂല്യനിർണയ രീതി സംബന്ധിച്ചു ബോർഡ് പരിശോധിക്കുകയാണെന്നും തീരുമാനത്തിന് രണ്ടാഴ്ച സമയം വേണമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ, 3 – 4 ആഴ്ച വേണമെന്നായിരുന്നു സിഐഎസ്‌സിഇക്കായി ഹാജരായ ജെ.കെ. ദാസിന്റെ ആവശ്യം. ഇതു കോടതി അനുവദിച്ചില്ല. സിബിഎസ്ഇ തീരുമാനിച്ചാൽ പിന്നെ കൗൺസിലിന് ഒറ്റരാത്രി കൊണ്ടു ചെയ്യാവുന്നതേയുള്ളൂവെന്നു വ്യക്തമാക്കിയ കോടതി ഇരുകൂട്ടർക്കും രണ്ടാഴ്ച സമയം നൽകി. അതതു ബോർഡ് പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടനെടുക്കണമെന്നു സംസ്ഥാനങ്ങളോടും നിർദേശിച്ചു.

 

സർട്ടിഫിക്കറ്റിൽപേരുമാറ്റാം

സിബിഎസ്ഇ സർട്ടിഫിക്കറ്റുകളിൽ പേരുമാറ്റാൻ സുപ്രീം കോടതി അനുമതി നൽകി. ഒരാൾ ഏതു പേരിലറിയപ്പെടണമെന്ന് അയാളാണു തീരുമാനിക്കേണ്ടതെന്നു വ്യക്തമാക്കിയ കോടതി, വിദ്യാർഥിക്കോ രക്ഷിതാവിനോ പേരുമാറ്റത്തിനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കി. ഇതിനായി സിബിഎസ്ഇ നിയമത്തിൽ ഭേദഗതിക്കും നിർദേശിച്ചു. പാസ്പോർട്ട്, ആധാർ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുമായി ഒത്തുപോകുമെങ്കിൽ പേരുമാറ്റം അനുവദിക്കുന്നതാണ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. നിയമഭേദഗതിക്കു സിബിഎസ്ഇക്കു മാർഗരേഖയും നൽകി.

English Summary: CBSE, ISC 12th Examination Mark Calculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com