ADVERTISEMENT

കോഴിക്കോട്∙ കഴിഞ്ഞ 25 വർഷമായി ഹൈസ്കൂളുകളിൽ തുടർന്നു വന്നിരുന്ന 1:40 എന്ന അധ്യാപക വിദ്യാർഥി അനുപാതം തുടരേണ്ടതില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ അധ്യാപകർ ആശങ്കയിൽ.

 

സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറവായതിനെ തുടർന്ന്  രൂപപ്പെട്ട പ്രതിസന്ധിയിൽ  തസ്തിക നഷ്ടം വരാൻ സാധ്യതയുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനാണ് 1997 ജൂൺ ആറിന് 1:40 എന്ന അനുപാതം തീരുമാനിച്ച് ഉത്തരവിറങ്ങിയത്.

 

1:45 ആയിരുന്നു അതുവരെയുള്ള അനുപാതം. കഴിഞ്ഞ 25 വർഷമായി 1:40 അനുപാത പ്രകാരമാണ് വിദ്യാർഥികൾ കുറഞ്ഞാലും ഹൈസ്കൂളുകളിൽ തസ്തിക നഷ്ടമില്ലാതെ അധ്യാപകരെ സംരക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് തസ്തിക നിർണയം സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളുടെ ഉത്തരവിലാണ് 1:40 എന്ന അനുപാതം ഇനി തുടരേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിച്ചത്.

 

Content Summary : Education Department revise teacher-student ratio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com