ADVERTISEMENT

ന്യൂഡൽഹി ∙ സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിലും അടുത്തമാസം മുതൽ നേരിട്ടുള്ള ക്ലാസും നിർബന്ധിത പരീക്ഷയും പുനരാരംഭിക്കുകയാണെന്ന് യുക്രെയ്നിലെ മെഡിക്കൽ കോളജുകൾ ഇന്ത്യയിലുള്ള വിദ്യാർഥികളെ അറിയിച്ചു തുടങ്ങി. സുരക്ഷ പൂർണമായും ഉറപ്പാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് സർവകലാശാലകൾ വിദ്യാർഥികളെ തിരികെ വിളിക്കുന്നത്. താൽക്കാലികമായെങ്കിലും ഓൺലൈൻ ക്ലാസുകളിൽ തുടരാൻ കഴിയുമോയെന്ന് എഴുതി ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നു വിദ്യാർഥികൾ പറയുന്നു.

 

റഷ്യ യുക്രെയ്നിനെ ആക്രമിച്ചതോടെ നാട്ടിലേക്കു മടങ്ങിയെത്തിയ വിദ്യാർഥികൾ ഇപ്പോൾ ഓൺലൈൻ വഴിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. എന്നാൽ, സെപ്റ്റംബർ 1 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുമെന്നും ഒക്ടോബറിൽ പരീക്ഷ നടത്തുമെന്നുമെന്നാണ് കീവിലെ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചിരിക്കുന്നത്. 

 

യുക്രെയ്നിലെ മെഡിക്കൽ പഠനരീതിയനുസരിച്ചു മൂന്നാംവർഷ വിദ്യാർഥികൾ ക്രോക്–1 എന്ന പരീക്ഷയും അവസാന വർഷ വിദ്യാർഥികൾ ക്രോക്–2 പരീക്ഷയും എഴുതണം. ഡോക്ടർ, ഫാർമസി ലൈസൻസിനുള്ള പരീക്ഷയായതിനാൽ ഈ കടമ്പ കടക്കാതെ മെഡിക്കൽ പഠനം കൊണ്ടു പ്രയോജനമില്ല താനും.

 

Content Summary : Ukraine students panic as classes set to begin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com