ADVERTISEMENT

ന്യൂഡൽഹി ∙ ബിരുദ പ്രവേശനം സിയുഇടി പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് അലിഗഡ്, ജാമിയ സർവകലാശാലകൾക്കു യുജിസി കത്തയച്ചു. എല്ലാ കേന്ദ്ര സർവകലാശാലകളും സിയുഇടി–യുജി പ്രവേശന മാനദണ്ഡമായി നിർബന്ധമായി സ്വീകരിക്കണമെന്നു നിർദേശിച്ചിട്ടുള്ളതാണെന്നു യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ കത്തിൽ വ്യക്തമാക്കുന്നു. 

Read Also : ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലിയുപേക്ഷിച്ചത് കണക്കു പഠിപ്പിക്കാൻ

ഇരു സർവകലാശാലകളും നിർദേശത്തെ അനുകൂലിക്കുന്നില്ല. ഭൂരിഭാഗം കോഴ്സുകളിലും സ്വന്തം പ്രവേശന പരീക്ഷ തുടരുമെന്ന് അറിയിച്ചിരുന്നു. ജാമിയയിൽ കഴിഞ്ഞ വർഷം 10 ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം സിയുഇടിയുടെ അടിസ്ഥാനത്തിലാണു നടത്തിയത്. ഇത്തവണ അതു വർധിപ്പിച്ചേക്കാമെങ്കിലും പ്രധാന കോഴ്സുകളിലെ പ്രവേശനമെല്ലാം ജാമിയ എൻട്രൻസ് അടിസ്ഥാനത്തിലാകുമെന്ന് അറിയിച്ചിരുന്നു. ജാമിയ സർവകലാശാലയുടെ കീഴിൽ 62 ബിരുദ കോഴ്സുകളും 72 പിജി കോഴ്സുകളുമുണ്ട്. അലിഗഡ് സർവകലാശാലയിൽ 6 കോഴ്സുകൾ സിയുഇടിയുടെ അടിസ്ഥാനത്തിൽ നടത്തുമെന്നും ബാക്കി പ്രവേശനം പ്രത്യേകമായി നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

 

Content Summary : ‘CUET UG mandatory for all central universities,’ UGC writes to AMU, Jamia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com