ADVERTISEMENT

കൊല്ലം ∙ അടുത്ത വർഷം ആരംഭിക്കുന്ന 4 വർഷ ബിരുദ സംവിധാനത്തിൽ ഒന്നാം വർഷം സർട്ടിഫിക്കറ്റ് കോഴ്സും, രണ്ടാം വർഷം ഡിപ്ലോമ കോഴ്സും പൂർത്തിയാക്കി പഠനം അവസാനിപ്പിക്കാൻ കഴിയുന്ന രീതി ഉണ്ടാകില്ലെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. 

Read Also : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പരിഷ്കരിക്കണം; പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ ശുപാർശ

പകുതി അറിവുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണിത്. മൂന്നാം വർഷം 133 ക്രെഡിറ്റ് പോയിന്റ് നേടുന്നവർക്കു ബിരുദവുമായി പുറത്തിറങ്ങാം. 4 വർഷം പൂർത്തിയാക്കി 187 ക്രെഡിറ്റ് പോയിന്റ് സ്വന്തമാക്കുന്നവർക്ക് ഓണററി ബിരുദം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

 

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 4 വർഷ ബിരുദ സമ്പ്രദായത്തെക്കുറിച്ചുള്ള ട്രെയിനിങ് പരിപാടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ബിരുദ പദ്ധതിയിലെ ആദ്യ 3 സെമസ്റ്ററുകൾ ഭരണഘടന, ജനാധിപത്യം, സാക്ഷരത, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന ഫൗണ്ടേഷൻ കോഴ്സുകളായിരിക്കും. സർവകലാശാലകൾക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്താം. അടുത്തവർഷമെങ്കിലും 4 വർഷ ബിരുദ പ്രോഗ്രാമുകൾ പൂർണമായും തുടങ്ങാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Content Summary : Minister Introduces 4-Year Degree Program to Promote Comprehensive Learning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT