ADVERTISEMENT

‘‘മാറ്റുവിൻ ചട്ടുകങ്ങളെ’’ എന്ന് പ്രസംഗത്തിനിടെ മൈക്കിലൂടെ പറഞ്ഞ് ക്ലബ് അംഗങ്ങളുടെ മുന്നിൽ അപഹാസ്യനായ പ്രാഞ്ചിയേട്ടൻ എന്ന മമ്മൂട്ടിക്കഥാപാത്രത്തെ ഓർമയില്ലേ. ക്ലബിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രസംഗത്തിൽ, കാണാതെ പഠിച്ചതെല്ലാം മറന്ന് വായിൽ വന്നതെന്തെല്ലാമോ പറഞ്ഞ് പരിഹാസ്യനായ പാവം. അതേസമയം, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ അശോക്‌രാജിന്റെ പ്രസംഗം കേൾവിക്കാരെയെല്ലാം വികാരഭരിതരാക്കുന്നുണ്ട്. പബ്ലിക് സ്പീക്കിങ്ങിന്റെ പ്രാധാന്യം എത്രയെന്നും അത് ആളുകളെ എങ്ങനെ സ്വാധീനിക്കുമെന്നും ഈ രംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.

 

ആൾക്കൂട്ടം കണ്ടാൽ പ്രാ‍ഞ്ചിയേട്ടനെപ്പോലെ പേടിക്കാതെ, അശോക്‌രാജിനെപ്പോലെ മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരുടെ മനസ്സുതൊടുന്നതു പോലെ പറയുന്നതെങ്ങനെയെന്നു പഠിച്ചാലോ? അതിനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ലൈവ് വര്‍ക്ക്‌ഷോപ്പിലൂടെ. ഏപ്രിൽ 30, മേയ് 1 തീയതികളിൽ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് ക്ലാസുകൾ. 

 

എല്ലാക്കാലത്തും പ്രഭാഷണമാണ് ആശയ പ്രസരണത്തിനുള്ള ഏറ്റവും ശക്തമായ ഉപാധി. ഒരു വലിയ സമൂഹത്തെ അഭിസംബോധന ചെയ്യാൻ ആത്മീയനേതാക്കളും ദാർശനികരും രാഷ്ട്രീയനേതാക്കളും സ്വീകരിച്ചിരുന്ന മാർഗവും അതുതന്നെയാണ്. ഒരു പ്രഫഷനലിന് വേണ്ട അവശ്യം കഴിവുകളിൽ ഒന്നാണ് നല്ല പ്രഭാഷകൻ അല്ലെങ്കിൽ നല്ല കമ്യൂണിക്കേറ്റർ ആയിരിക്കുക എന്നത്. എന്നാൽ മടി, സഭാകമ്പം മുതലായവ കാരണം ഈ രംഗത്തുനിന്നു മാറി നിൽക്കുന്നവരുണ്ട്.  അത്തരം ഭയങ്ങളെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രാരംഭ ലെവൽ കോഴ്‌സാണിത്. പബ്ലിക് സ്പീക്കിങ് സ്കിൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും സഹായകരമാകുന്ന രീതിയിലാണ് ഈ വര്‍ക്ക്‌ഷോപ് ഒരുക്കിയിരിക്കുന്നത്. 

 

ഇന്റർവ്യൂ പാനൽ, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും ഈ വര്‍ക്ക്‌ഷോപ് സഹായിക്കും. ടോസ്റ്റ്മാസ്റ്റർസ് ഇന്റർനാഷണലിന്റെ ഏരിയ ഡയറക്ടർ നിതിൻ സുരേഷ് പി. ആണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി  https://www.manoramahorizon.com/packages/online-class/workshop-on-public-speaking/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ 9048991111 എന്ന നമ്പറിൽ ബന്ധപ്പെട്ടും ലൈവ് വർക്ക്ഷോപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളറിയാം.

 

Content Summary : Manorama Horizon Workshop On Public Speaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com