Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ. 12,530 പേർക്ക് പരീക്ഷ എഴുതാനാവില്ല

exam

തിരുവനന്തപുരം∙ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയ്ക്ക് അപേക്ഷ നൽകിയ 12,530 പേർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. നിശ്ചിത തീയതിക്കകം (മേയ് 20) പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാത്തതിനാലാണ് ഇത്രയും പേരുടെ അപേക്ഷകൾ പിഎസ്‌സി അസാധുവാക്കിയത്. 64,594 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിരുന്നത്. ഇതിൽ 52,064 പേർ മേയ് 20നകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയിട്ടുണ്ട്. ബാക്കി 12,530 പേർ കൺഫർമേഷൻ നൽകിയില്ല.

ഈ സാഹചര്യത്തിൽ ഇത്രയും പേർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു. അസിസ്റ്റന്റ് ഇൻഫർമേഷൻ പരീക്ഷ ജൂൺ ഒൻപതിനാണ് നടക്കുക. ഈ പരീക്ഷയ്ക്കൊപ്പം കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് (രണ്ട് കാറ്റഗറികൾ), ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികകളുടെ പരീക്ഷയും പിഎസ്‌‌സി നടത്തുന്നുണ്ട്. നാലു കാറ്റഗറികളിലുമായി ആറര ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിരുന്നെങ്കിലും 4,98,945 പേർ മാത്രമേ കൺഫർമേഷൻ നൽകിയിട്ടുള്ളൂ. ബാക്കി ഒന്നര ലക്ഷത്തിലധികം പേർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു.