ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡിന്റെ വിവിധ ഗ്രൂപ്പ് ബി തസ്തികയുടെ 982 ഒഴിവുകളിലേക്ക് വിജ്‍ഞാപനമായി. പരസ്യ നമ്പർ: 03/19.

തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ.

അസിസ്റ്റന്റ് ടീച്ചർ(പ്രൈമറി–637): 

1) കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 45% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ (സ്പെഷൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ബിരുദം, എലമെന്ററി എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ. 

2) സിടിഇടി ജയം, 3) സെക്കൻഡറി തലത്തിൽ ഹിന്ദി/ഉറുദു, പഞ്ചാബി/ഇംഗ്ലിഷ് പഠിച്ച് ജയിച്ചിരിക്കണം. പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് യോഗ്യതാ മാർക്കിൽ 5% ഇളവുണ്ട്.

അസിസ്റ്റന്റ് ടീച്ചർ(നഴ്സറി–141): കുറഞ്ഞത് 45% മാർക്കോടെ സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്/ഇന്റർമീഡിയറ്റ്/തത്തുല്യം, നഴ്സറി ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിൽ കുറഞ്ഞതു രണ്ടു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎഡ്(നഴ്സറി). സെക്കൻഡറി ലെവലിൽ ഹിന്ദി പഠിച്ച് ജയം.

ജൂനിയർ എൻജിനീയർ(സിവിൽ–204): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി: 30 വയസ്.അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ്  ലഭിക്കും.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പളം: 9300–34800+ഗ്രേഡ് പേ 4200 രൂപ.

അപേക്ഷാഫീസ്: 100 രൂപ.

പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. 

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള എഴുത്തു പരീക്ഷയുണ്ടാകും. ഡൽഹി/എൻസിആർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

അപേക്ഷിക്കേണ്ട വിധം: www.dsssbonline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

വിജ്ഞാപനത്തിന്റെ പൂർണരൂപം www.dsssb.delhi.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com