ADVERTISEMENT

തൃശൂര്‍ പുതുരുത്തിയില്‍ ഒറ്റ കൈതച്ചെടിയില്‍ പതിനഞ്ചു കൈതച്ചക്കകള്‍. പക്ഷേ, ഇതുഭകക്ഷ്യ യോഗ്യമല്ലെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു.പുതുരുത്തിയില്‍ 22 ഏക്കര്‍ കൈതച്ചക്ക തോട്ടമാണ്. കഴിഞ്ഞ ഒരു വര്‍ഷമായുണ്ട് ഇവിടെ കൃഷി. പാകമായ കൈതച്ചക്കകള്‍ പൊട്ടിച്ചിരുന്നു. അക്കൂട്ടത്തിലാണ്, പതിനഞ്ചെണ്ണം ഒറ്റച്ചെടിയില്‍ വളര്‍ന്നതായി കണ്ടത്. തോട്ടത്തില്‍ ഇതിനു മുമ്പൊന്നും സമാനമായ ഇനം കണ്ടിട്ടില്ല. കൗതുകം തോന്നിയ തോട്ടം തൊഴിലാളികള്‍ ഇതുമാറ്റിവച്ചു. 

അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു. ജീവശാസ്ത്രമായ അപാകതയാണ് കാരണം. മണ്ണില്‍ വളം കൂടിയാലും ഇങ്ങനെ വരും. മാത്രമല്ല, വെള്ളം, ചൂട് എല്ലാം കൂടിയാലും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുമുണ്ട്. അപൂര്‍വ കൈതച്ചക്കൂട്ടം കാണാന്‍ നാട്ടുകാര്‍ തോട്ടത്തിലേക്ക് വരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com