ADVERTISEMENT

നിഗമനങ്ങളും പ്രവചനങ്ങളും തെറ്റിച്ച് ഇത്തവണ മഴയിൽ ശരാശരി 35% കുറയാൻ സാധ്യത. ഇതേ‍ാടെ സംസ്ഥാനത്തെ കാത്തിരിക്കുന്നതു വരൾച്ചയും ശുദ്ധജലക്ഷാമവുമെന്ന സൂചന ശക്തമായി. സ്വകാര്യ കാലാവസ്ഥ ഗവേഷണ ഏജൻസികളുടെ ഉൾപ്പെടെയാണ് ഈ വിലയിരുത്തൽ. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂനമർദം രൂപപ്പെട്ടു നിലനിന്നാൽ വരുംദിവസങ്ങളിൽ മഴക്കുറവു നികത്താനാകും.

നിലവിൽ അതിന്റെ സൂചനകളില്ലെന്നാണു കെ‍ാച്ചി റഡാർ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. രണ്ടാഴ്ചയായി കാലവർഷത്തിന് അനുകൂല സാഹചര്യമില്ല. കാറ്റിനു പ്രതികൂല(ആന്റി സൈക്ലേ‍ാൺ) സ്ഥിതി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ തെക്കു ഭാഗത്താണു മഴക്കുറവു കൂടുതൽ. വടക്കൻ ജില്ലകളിൽ ഇടയ്ക്കു മഴ പെയ്യുന്നുണ്ട്. ഇന്നലത്തെ കണക്കനുസരിച്ചു ജൂൺ ഒന്നുമുതൽ ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 44% കുറവാണു ലഭിച്ചത്.

ജില്ലകളിൽ ഏറ്റവും കുറവ് ഇടുക്കിയിലാണ്– 58%. പത്തനംതിട്ടയിലും വയനാട്ടിലും–54, തൃശൂരിൽ– 52, എറണാകുളം–49, പാലക്കാട്– 32 ശതമാനവും കുറവു രേഖപ്പെടുത്തി. മധ്യകേരളത്തിൽ ശരാശരി 43% മഴയാണു പെയ്തത്. തിരുവനന്തപുരത്തു 26 ശതമാനത്തിന്റെ കുറവുണ്ട്. ശതമാനക്കണക്കിനും അളവിനുമെ‍ാക്കെ ഉപരിയാണു മഴക്കുറവുകെ‍ാണ്ടുള്ള പ്രശ്നങ്ങളെന്നു കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മിക്കയിടത്തും ഭൂഗർഭ ജലത്തിന്റെ അളവു കുറഞ്ഞു.

കാലവർഷ കാറ്റിനു ശക്തി കുറഞ്ഞതാണ് ഇടുക്കിയിലും വയനാട്ടിലും സ്ഥിതി മേ‍ാശമാക്കിയത്. കാറ്റ് മലകയറാത്ത സ്ഥിതിയാണ്. വയനാട്ടിൽ വേനൽമഴ ശക്തമായതു ഗുണം ചെയ്തു. അടുത്തയാഴ്ചയേ‍ാടെ മഴ സജീവമാകുമെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. അതുവഴി മഴക്കുറവു നികത്താനാകും. കഴിഞ്ഞവർഷം മഴ കാര്യമായ ഇടവേളയില്ലാതെ പെയ്തു പ്രളയത്തിലെത്തിയെങ്കിൽ ഇത്തവണ ഇടവേളയാണു കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com