ADVERTISEMENT

കോട്ടയം∙ കോവിഡ് ലോക്ഡൗൺ തുടരുമ്പോൾ അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞു. ഡൽഹിയിൽ മലിനീകരണം എട്ടിലൊന്നിൽ താഴെയായി. കൊച്ചിയിൽ മലിനീകരണം പകുതിയോളമായി. തിരുവനന്തപുരത്തും കോഴിക്കോട്ടും മലിനീകരണം കുറഞ്ഞു. 

രൂക്ഷമായ മലിനീകരണം നിലനിന്നിരുന്ന നഗരങ്ങളെല്ലാം തൃപ്തികരമായ മലിനീകരണ നിലവാരത്തിലേക്കു മാറി. 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എംജി സർവകലാശാല പരിസ്ഥിതി പഠന വിഭാഗമാണ് കണക്കുകൾ പുറത്തുവിട്ടത്. 

വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ് – എക്യുഐ) 

50 ൽ താഴെ– മലിനീകരണമില്ല 

50–100 – തൃപ്തികരം (ചെറിയ ശ്വാസതടസ്സത്തിനു സാധ്യത) 

100–200 – മോഡറേറ്റ് (ശ്വാസതടസ്സം, പ്രത്യേകിച്ചും ആസ്മ, ഹൃദ്രോഗം എന്നിവ ഉള്ളവർക്ക്) 

200–300 – മോശം (എല്ലാവർക്കും ശ്വാസതടസ്സം) 

300–400– വളരെ മോശം (ശ്വാസകോശ രോഗങ്ങൾക്കു സാധ്യത) 

400നു മുകളിൽ – രൂക്ഷം (ആരോഗ്യത്തെ ബാധിക്കുന്ന നില) 

പ്രധാന നഗരങ്ങളിലെ മലിനീ‌കരണ നിലയിലെ മാറ്റം (എക്യുഐയിൽ) 

നഗരം, ജനുവരി ഒന്നിലെ നില, മാർച്ച് 28ലെ നില

ഡൽഹി      430    50 

കാൺപുർ    445    63 

ഫരീദാബാദ് 429     84 

ഗയ     385     92 

വാരാണസി 350     54 

പട്ന         377     137 

ലക്നൗ      436     81 

ആഗ്ര         64    49 

ഗുഡ്ഗാവ്    409    66 

മുസഫർപുർ 469    191 

കൊച്ചി         113  63     

കോഴിക്കോട്    76     53 

തിരുവനന്തപുരം 90   44

ഇന്ത്യയിലെ ഏറ്റവും മലിനീകരണമുണ്ടായിരുന്ന 10 നഗരങ്ങളിൽ ഇപ്പോൾ മലിനീകരണം കുറവാണ്. വാഹനങ്ങളുടെ പുക, വ്യവസായ മേഖലയിൽ നിന്നുള്ള വാതകങ്ങൾ, നിർമാണ മേഖലയിലെ പ്രവർത്തനം, തീകത്തിക്കൽ എന്നിവ കുറഞ്ഞതാണ് അന്തരീക്ഷ മലിനീകരണം കുറയാൻ കാരണം

ഡോ. സി.ടി. അരവിന്ദ കുമാർ, എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ 

(പരിസ്ഥിതി പഠന വിഭാഗം പ്രഫസർ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com