പിടികൂടിയത് 57 കോടിയുടെ പാമ്പിൻവിഷം; സ്ഫടിക ജാറുകളിൽ സൂക്ഷിച്ചത് 7.03 കിലോഗ്രാം
Mail This Article
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പിടികൂടിയത് 57 കോടിയുടെ പാമ്പിൻ വിഷം. പശ്ചിമബംഗാളിലെ ദക്ഷിൺ ദിഞ്ചാപുർ ജില്ലയില്‍ നിന്നാണ് പാമ്പിൻ വിഷം പിടികൂടിയത്. മൂന്ന് സ്ഫടിക ജാറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പാമ്പിൻ വിഷം. പണി പൂർത്തിയാക്കാത്ത കെട്ടിടത്തിനുള്ളിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലാണ് സുരക്ഷാസേന ഇത് കണ്ടെത്തിയത്.
ജാറുകളുടെ മുകളിൽ മെയ്ഡ് ഇൻ ഫ്രാൻസ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു. 7.03 കിലോഗ്രാം വിഷമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. രാജ്യാന്തര വിപണിയിൽ 57 കോടി രൂപ വിലയുണ്ടാകും. ഫ്രാൻസിൽ നിന്നു ഇന്ത്യയിലേക്കെത്തിച്ച് അതിർത്തിവഴി ചൈനയിലേക്ക് കടത്താനാകാം വിഷം ഇവിടെ സൂക്ഷിച്ചതെന്നാണ് നിഗമനം. ചൈനയിലെ കരിഞ്ചന്തയിൽ പാമ്പിൻ വിഷത്തിന് വൻ ഡിമാന്റാണുള്ളത്. പരമ്പരാഗത മരുന്നു നിർമാണത്തിനാണ് കൂടുതാലായും പാമ്പിൻവിഷം ഉപയോഗിക്കുന്നത്.
English Summary: Border Force Seizes Snake Venom Worth ₹ 57 Crore From Bangladesh Border