കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമനെ എല്ലാവരും അറിയും. ഇന്ത്യയിലെ എണ്ണം പറഞ്ഞൊരു ഉന്നതപഠന സ്ഥാപനത്തിൽനിന്ന് ‘കല്യാണ സൗഗന്ധികം’ തേടിപ്പോയൊരു ഗവേഷകന്റെയും അയാളുടെ യാത്ര ചെന്നെത്തിയ കണ്ടെത്തലുകളുടെയും കഥ പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവരെ വിസ്മയിപ്പിക്കുന്നതാണ്. കല്യാണസൗഗന്ധികം അഥവാ, ഹെഡിക്കിയത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവും നടത്തി ശ്രദ്ധ നേടുകയാണ് ഭോപാലിലെ ‘ഐസറിൽ’ നിന്നു ഗവേഷണം പൂർത്തിയാക്കിയ വർക്കല ചെറുന്നിയൂർ സ്വദേശി ഡോ. അജിത്ത് അശോകൻ. മഹാഭാരതത്തിലെ വനപർവത്തിലാണ് കല്യാണ സൗഗന്ധികത്തെപ്പറ്റി പരാമർശമുള്ളത്. ദ്രൗപദിയുടെ ആവശ്യ പ്രകാരം ഭീമസേനൻ അന്വേഷിച്ചു പോയ വിശേഷപ്പെട്ട സുഗന്ധമുള്ള ഒരു ജലപുഷ്പം. ഈ പുഷ്പം യഥാർഥത്തിൽ ഉണ്ടോ? ആ അന്വേഷണം ഡോ.അജിത്തിനെ എത്തിച്ചത് ഹിമാലയ പർവതനിരകളിലേക്കാണ്. കഥയിൽ മാത്രമല്ല ശാസ്ത്രത്തിലും ഏറെ അപൂർവതകൾ അവകാശപ്പെടാവുന്ന പുഷ്പമാണ് കല്യാണ സൗഗന്ധികം. അതിനെ തേടിയുള്ള ഹിമാലയ യാത്രയെക്കുറിച്ച്, ആ പൂവിനു പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് മനോരമ ഓൺലൈനിനോടു സംസാരിക്കുകയാണ് ഡോ.അജിത്ത്.
ഹിമാലയത്തിലുണ്ടോ മഹാഭാരതത്തിലെ അപൂർവ കല്യാണസൗഗന്ധികം? തേടി, ഭീമന്റെ വഴിയേ ഒരു മലയാളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.