ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചലിൽ ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെ 32 പേർ മരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ആകെ മരണം 38 ആയി.
മധ്യപ്രദേശിലെ നാല് ജില്ലകളിൽ റെഡ് അലർട്ടും ഹിമാചൽ പ്രദേശ് മുഴുവൻ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസം 13 പേരാണ് മരിച്ചത്. ആറുപേരെ കാണാനില്ല.
മഴക്കെടുതിയിൽ സംസ്ഥാനത്തു ഈ വർഷം മരിച്ചവരുടെ എണ്ണം 224 ആയി. ഹിമാചലിൽ 30 സ്ഥലങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചു.
ഉത്തരാഖണ്ഡിൽ നാലുപേരും മരിച്ചു. 12 പേരെ കാണാനില്ല. പൗരി ഗാർവാളിൽ റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.
ഒഡീഷ 6, ജാർഖണ്ഡ് 4, ജമ്മു കശ്മീർ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണം. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ-യമുന നദികൾ കരകവിഞ്ഞതോടെ ജനവാസമേഖലകളിൽ വെള്ളപൊക്കം.
അടുത്ത ദിവസങ്ങളിലും ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരും. ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയസാഹചര്യമാണ്.
തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഒഡീഷയിൽ മഹാനദിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽനിന്ന് 70 പേരെ രക്ഷപ്പെടുത്തി.
English Summary: Heavy Rains Set to Pelt Western Himalayan States Till Aug 24
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.