ADVERTISEMENT

ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുകയാണ്. ഏതാനും ദിവസങ്ങൾ മുൻപാണ് ഇവിടെയുള്ള ഭൂമി ഇടിയാൻ തുടങ്ങിയത്. അതിനെത്തുടർന്ന് അൻപതോളം വീടുകളിൽ വിള്ളൽ വീണു. പ്രദേശവാസികൾ പലരും സുരക്ഷിത പ്രദേശങ്ങളിലേക്കു മാറിക്കഴിഞ്ഞു. വീടുകളിൽ കിടന്നുറങ്ങാൻ പലരും ഭയക്കുന്നു. എഴുപതിലധികം കുടുംബങ്ങൾ ഇവിടെനിന്നു പലായനം ചെയ്തതായാണു റിപ്പോർട്ട്. അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കഴിഞ്ഞ ദിവസം നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്ത നിവാരണ സേന രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനവും സജ്ജമാക്കിയിട്ടുണ്ട്. ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠിൽ എന്താണു സംഭവിക്കുന്നത്? മണ്ണിടിച്ചിൽ താൽക്കാലിക പ്രതിഭാസമാണോ അതോ, ഭാവിയിലെ ദൂരവ്യാപക പ്രത്യാഘാതത്തിന്റെ സൂചനയോ? പ്രകൃതിപരമായ വിഷയങ്ങളാണോ ഇത്തരത്തിലുള്ള വിള്ളലുകൾ രൂപപ്പെടാനുള്ള കാരണം? മാനുഷികമായ ഇടപെടലാണ് ജോഷിമഠിൽ ദുരന്ത സമാനമായ സാഹചര്യം സൃഷ്ടിച്ചതെന്ന് ഒരു വിഭാഗം പരാതി പറയുന്നുണ്ട്. എന്താണ് ആ സാഹചര്യത്തിലേക്കു നയിച്ചത്? വിശദമായി പരിശോധിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com