ADVERTISEMENT

ലോകത്ത് ഏറ്റവും ഉയർന്ന ഉപരിതല താപനില അട‌യാളപ്പെടുത്തപ്പെട്ടിട്ടുള്ള, അത്യന്തം ഊഷരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇറാനിലുള്ള ലുട് മരുഭൂമി. ഇറാനിലെ കെർമാൻ, സിസ്റ്റാൻ–ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂമി ലോകത്തെ ഏറ്റവും വലിയ 33–ാമത്തെ മരുഭൂമിയാണ്. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ മരുഭൂമിയുടെ പേർഷ്യൻ പേര് ദഷ്ട്– ഇ ലുട് എന്നാണ്. ശൂന്യമായ സമതലമെന്ന് അർഥം.‌

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മണൽക്കൂനകളിൽ ചിലത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലുട് മരുഭൂമി. 460 മീറ്റർ വരെ പൊക്കമുള്ള മണൽക്കൂനകൾ ഇവിടെയുണ്ട്. വരണ്ട അവസ്ഥയും കടുത്ത ചൂടും കാരണം ജീവികളോ സസ്യങ്ങളോ ഇവിടെ തീരെ ഇല്ല. എന്നാൽ ചെറിയ ഒരു അരുവി ഈ മരുഭൂമിയുടെ വടക്കുകിഴക്കായി ഒഴുകുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് ഒരു ചെറിയ ജൈവവൈവിധ്യ വ്യവസ്ഥയും ഇവിടെ സ്ഥിതി ചെയ്യുന്നു.

(Photo: X/@radjanirad)
(Photo: X/@radjanirad)

സോൾട്ട് ഡെസേർട്ട് എന്ന ഗണത്തിൽപെടുന്ന മരുഭൂമിയാണ് ലുട്. അതായത് ഇവിടത്തെ മണലിൽ ലവണങ്ങളുടെ അളവ് കൂടുതലാണ്. അഗ്നിപർവത വിസ്ഫോടനത്തെത്തുടർന്നുള്ള ലാവ ലുട് മരുഭൂമിയിലെ മണലിനെ കൂടുതൽ ചൂട് ആഗിരണം ചെയ്യുന്ന തരത്തിലാക്കിയിട്ടുണ്ട്. ചുറ്റും മലനിരകളുള്ള ഇവിടത്തെ ഭൂഭാഗം ഇങ്ങോട്ടേക്കുള്ള വായുസഞ്ചാരത്തെയും പരിമിതപ്പെടുത്തുന്നുണ്ട്.

തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണെങ്കിലും 2500 ബിസി കാലഘട്ടത്തിൽ ഇവിടെ ഒരു മനുഷ്യസമൂഹം സ്ഥിതി ചെയ്തിരുന്നു. ലുട് മരുഭൂമിയുടെ പടിഞ്ഞാറൻ അറ്റത്തായാണു പ്രാചീനനഗരമായ ഷാദാദ് നിലനിന്നിരുന്നത്. കിഴക്കൻ ഭാഗത്ത് ഷഹ്‌രി സുഖ്തേഖ് എന്ന നഗരവും സ്ഥിതി ചെയ്തു.

51800 ചതുരശ്ര കിലോമീറ്ററാണ് ഈ മരുഭൂമിയുടെ വിസ്തീർണം. ദഷ്ട് ഇ കവീർ എന്ന മരുഭൂമിക്കു തൊട്ടുപിന്നാലെ ഏറ്റവും വലുപ്പമുള്ള ഇറാനിയൻ മരുഭൂമികളിൽ രണ്ടാംസ്ഥാനത്താണ് ദഷ്ട്– ഇ ലുട്.

English Summary:

Lut Desert: Earth's Scorching Hotspot and UNESCO Wonder

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com