ADVERTISEMENT

ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. കറുപ്പും വെളുപ്പും നിറമുള്ള ശരീരമാണ് ഇവയ്ക്ക്.വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്. കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവയ്ക്കുണ്ട്. ചൂടു നൽകാനും വെള്ളം ഉള്ളിൽക്കയറാതെ സൂക്ഷിക്കാനും ഇതു വഴിയൊരുക്കുന്നു. പ്രത്യേകതയുള്ള രക്തചംക്രമണ വ്യവസ്ഥയും തണുപ്പിൽ നിന്ന് ഇവയെ പ്രതിരോധിക്കുന്നവയാണ്. നൂറ് മുതൽ 20000 വരെയുള്ള കോളനികളായാണ് ഇവയുടെ താമസം. –60 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില അതിജീവിക്കാൻ ഇവയ്ക്കു കഴിയും. പെൺപക്ഷി മുട്ടയിട്ടുകഴിഞ്ഞാൽ ആൺപക്ഷിയാണ് അടയിരിക്കുന്നത്. രണ്ടു മാസത്തിനപ്പുറമുള്ള അടയിരിക്കൽ കാലത്ത് ആൺപക്ഷിയുടെ ശരീരഭാരത്തിന്റെ പകുതിയോളം നഷ്ടപ്പെടും. പെൺപക്ഷി ഈ സമയം ഇരതേടാൻ പോകും. പിന്നീട് മുട്ട വിരിഞ്ഞ ശേഷമേ ഇവ തിരികെയെത്തൂ.

ലോകത്തിൽ ഇതുവരെ ജീവിച്ചതിൽവച്ച് ഏറ്റവും വലിയ പെൻഗ്വിൻ സ്പീഷീസ് എംപറർ അല്ല. അവ ന്യൂസീലൻഡിലെ കുമിമാനു ഫോർഡിസെയ് എന്നു പേരുള്ള പെൻഗ്വിൻ വിഭാഗമാണ്. 5.7 കോടി വർഷങ്ങൾക്കു മുൻപാണ് ഇവ ന്യൂസീലൻഡിൽ താമസിച്ചിരുന്നത്. ന്യൂസീലൻഡിലെ സൗത്ത് ഐലൻഡ് ദ്വീപിലെ നോർത്ത് ഒട്ടാഗോ മേഖലയിലെ ബീച്ചിലാണ് ഇവയുടെ അവശേഷിപ്പുകൾ കണ്ടെത്തിയത്. 154 കിലോ വരെ ഭാരം ഈ പെൻഗ്വിനുകൾ കൈവരിച്ചിരുന്നത്രേ, ഇന്നത്ത പെൻഗ്വിനുകളെക്കാൾ 40 ശതമാനം വരെ അധികം. എട്ടടി വരെ ഉയരം ഇവയ്ക്കുണ്ടായിരുന്നു. ഒരു മനുഷ്യനേക്കാൾ ഉയരം.

അതിനു മുൻപ് പാലിയുഡിപ്റ്റസ് ക്ലെകോവ്‌സ്‌കി അഥവാ കൊളോസസ് പെൻഗ്വിനുകളായിരുന്നു ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകളായി കണക്കാക്കപ്പെട്ടിരുന്നത്. അന്‌റാർട്ടിക്കയിൽ 3.7 കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നതത്രേ. 121 കിലോ വരെയായിരുന്നു ഇവയുടെ ഭാരം. അന്റാർട്ടിക്കയിലും ന്യൂസീലൻഡിലും വളരെ അനുകൂലമായ പരിതസ്ഥിതികളാണ് പെൻഗ്വിനുകൾക്ക് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇവിടങ്ങളിൽ അവയുടെ ജനസംഖ്യ ഉയർന്നു. എന്തുകൊണ്ടാണ് ആദിമകാലത്തെ ഭീമൻ പെൻഗ്വിനുകൾ അപ്രത്യക്ഷമായതെന്നതു സംബന്ധിച്ച് കൃത്യമായ കാരണം ശാസ്ത്രജ്ഞർക്കറിയില്ല. ഒരു പക്ഷേ തിമിംഗലം പോലുള്ള ജീവികളുമായി ഭക്ഷണത്തിന്‌റെ കാര്യത്തിൽ ഉടലെടുത്ത മത്സരമാകാം ഇതിനു വഴിവച്ചതെന്നു കരുതപ്പെടുന്നു.

English Summary:

Emperor Penguins: Mighty, But Not the Biggest! Meet the Giant Extinct Penguins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com